മസ്കത്ത്: പെരുന്നാളിനോടനുബന്ധിച്ച് വിവിധ ഗവർണറേറ്റുകളിലായി നടന്നുവന്ന ആഘോഷപരിപാടികൾ സമാപിച്ചു. ജഅലാൻ ബനീ ബൂഅലിയിലെ പരമ്പരാഗത സൂഖിൽ അശ്വാഭ്യാസ പ്രകടനങ്ങൾ നടന്നു. ദേശീയവും മതപരവുമായ ആഘോഷ ചടങ്ങുകളിൽ സംഘടിപ്പിക്കുന്ന പരമ്പരാഗതമായ അർധ കുതിരയോട്ടം ഉൾപ്പെടെ വിവിധയിനം മത്സരങ്ങളാണ് ബൂഅലിയിൽ നടന്നത്.
ഒമാനി വിമൻസ് അസോസിയേഷനും നഗരസഭയും ചേർന്ന് മനാ സൂഖിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കുതിരസവാരിക്കു പുറമെ കുട്ടികളുടെ കളിപ്പാട്ടങ്ങൾ വിൽപന നടത്തുന്ന കച്ചവടക്കാരും എത്തിയിരുന്നു. ഖസ്ബ് എന്നാണ് പരമ്പരാഗതമായ ഇൗ കളിപ്പാട്ട ചന്ത അറിയപ്പെടുന്നത്. തങ്ങൾക്ക് ലഭിച്ച പെരുന്നാൾ പണം കൊണ്ട് കളിപ്പാട്ടങ്ങൾ വാങ്ങാൻ അവസരം ലഭിക്കുമെന്നതിനാൽ കുട്ടികൾക്ക് ഏെറ പ്രിയപ്പെട്ടതാണ് ഇൗ കളിപ്പാട്ട ചന്തകൾ. പരമ്പരാഗത ഭക്ഷണപദാർഥങ്ങളും കൈകൊണ്ട് നിർമിച്ച ഉൽപന്നങ്ങളും വിൽപന നടത്തുന്നതിനുള്ള സ്റ്റാളുകളും ഉണ്ടായിരുന്നു.
വാദി അൽ മആവിൽ വിലായത്തിലെ ബൈത്ത് അൽ ഗഷാം മ്യൂസിയത്തിലും പെരുന്നാൾ ആഘോഷ പരിപാടികൾ നടന്നു. പരമ്പരാഗത പ്രദർശനങ്ങൾ, നാടകങ്ങൾ, വിനോദ പരിപാടികൾ തുടങ്ങിയവ നടന്നു. ചെറിയ പെരുന്നാൾ ദിനത്തിൽ ദോഫാർ ഗവർണറേറ്റിൽ ‘ഹബൂത്ത് അൽ മുദുൻ’ എന്ന് അറിയപ്പെടുന്ന പരമ്പരാഗത പെരുന്നാൾ ആഘോഷം നടന്നിരുന്നു. സലാലയിലെ സെലിബ്രേഷൻസ് സ്ക്വയറിൽ നടന്ന ആഘോഷത്തിൽ ദോഫാർ ഗവർണർ സയ്യിദ് മുഹമ്മദ് ബിൻ സുൽത്താൻ അൽ ബുസൈദി പെങ്കടുത്തിരുന്നു. വിവിധ കലാരൂപങ്ങൾ, അഭ്യാസപ്രകടനങ്ങൾ എന്നിവയും ഇതിെൻറ ഭാഗമായി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.