മസ്കത്ത്: കുറഞ്ഞ വരുമാനക്കാർക്ക് ഇന്ധന വിലവർധനവിൽനിന്ന് സംരക്ഷണം നൽകുന്ന സംവിധാനം വൈകാതെ നിലവിൽവന്നേക്കും. ഇതിനായി ഒായിൽ മാർക്കറ്റിങ് കമ്പനികളുമായി ചേർന്ന് ആലോചനകൾ നടത്തിവരുകയാണെന്ന് എണ്ണ-പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു. അർഹരായ കുടുംബങ്ങൾക്ക് ഇലക്ട്രോണിക് കാർഡുകൾ നൽകുന്നതാണ് ഇപ്പോൾ ആലോചനയിലുള്ളത്. എന്നാൽ, ഏതു രീതിയിൽ പിന്തുണ നൽകണമെന്നത് സംബന്ധിച്ച് അന്തിമതീരുമാനം ആയിട്ടില്ലെന്നും എണ്ണ-പ്രകൃതി വാതക മന്ത്രാലയം വക്താവ് പറഞ്ഞു. ഷെൽ ഫ്യുവൽ കാർഡുകളുടെ ചിത്രങ്ങൾ ചൊവ്വാഴ്ച സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിെൻറ പ്രതികരണം. ബന്ധപ്പെട്ട വകുപ്പുകളുമായും സ്ഥാപനങ്ങളുമായും ഇന്ധന സബ്സിഡി നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടിയാലോചനകൾ നടത്തിവരുകയാണെന്നും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും ഷെൽ കമ്പനിയുമായി ബന്ധപ്പെട്ടവരും പ്രതികരിച്ചു. നാഷനൽ ഫ്യുവൽ സബ്സിഡി സിസ്റ്റം എന്ന് ചുവപ്പും പച്ചയും അക്ഷരങ്ങളിൽ എഴുതിയ കാർഡുകളാണ് പ്രചരിക്കുന്നത്. ഫ്യുവൽ സബ്സിഡി കാർഡ് എന്ന് കറുത്ത അക്ഷരത്തിലും എഴുതിയിട്ടുണ്ട്. അർഹതപ്പെട്ടവർക്ക് ഉടൻ ഇൗ കാർഡുകൾ വിതരണം ചെയ്യുമെന്നായിരുന്നു ട്വിറ്ററിലൂടെയുള്ള പ്രചരണം.
ഇന്ധനവിലയിലെ ഇടിവ് ഒമാൻ അടക്കം ഗൾഫ് രാഷ്ട്രങ്ങളുടെ വരുമാനത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. സബ്സിഡികൾ കുറച്ചും നികുതി വർധിപ്പിച്ചും സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിച്ചുമാണ് ഇൗ പ്രതിസന്ധി മറികടക്കാൻ രാഷ്ട്രങ്ങൾ ശ്രമിക്കുന്നത്. ഇതിെൻറ ഭാഗമായാണ് കഴിഞ്ഞവർഷം ജനുവരി മുതൽ ഒമാൻ ഇന്ധനസബ്സിഡി പിൻവലിച്ചത്. വില ഉയരുന്നത് കുറഞ്ഞ വരുമാനക്കാരായ സ്വദേശികളെ പ്രതിസന്ധിയിലാഴ്ത്തുന്നതായ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാർച്ച് മുതൽ എം91 ഗ്രേഡ് പെട്രോളിെൻറ വില പരമാവധി 186 ബൈസയായി നിജപ്പെടുത്തിയിരുന്നു. കുറഞ്ഞ വരുമാനക്കാർക്കായി സ്ഥിര സംവിധാനം നിലവിൽ വരുന്നത് വരെ എം91ന് ഇൗ വില തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.