മസ്കത്ത്: ഒമാനിൽ 19 കോവിഡ് ബാധകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെങ്കിലും രോഗം സംബന് ധമായ കിംവദന്തികൾ വ്യാപാരത്തെ ബാധിക്കുന്നതായി വ്യാപാര സ്ഥാപന ഉടമകൾ. മറ്റ് ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഒമാനിൽ കുറഞ്ഞ രോഗബാധ മാത്രമാണുള്ളത്. ഒമാൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നതിനാൽ രോഗത്തിെൻറ വ്യാപനം തീരെ ഇല്ലെന്നുതന്നെ പറയാം.
വസ്തുതകൾ ഇതൊക്കെയാണെങ്കിലും ആളുകൾ പൊതുവെ പുറത്തിറങ്ങാൻ മടിക്കുന്നത് തങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി വ്യാപാര മേഖലയിലുള്ളവർ പറയുന്നു. ആളുകൾ പുറത്തിറങ്ങാതിരിക്കുന്നതിന് പ്രധാന കാരണം കിംവദന്തികളാണെന്നാണ് വ്യാപാരികൾ പറയുന്നത്. നിരവധി കള്ളവാർത്തകളാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്.
ഹൈപ്പർമാർക്കറ്റുകളെ ചുറ്റിപ്പറ്റിയാണ് കിംവദന്തികൾ അധികവും. ഒരു പ്രമുഖ വ്യാപാര സ്ഥാപനത്തിലെ കാഷ്യർക്ക് കോവിഡ് ബാധിെച്ചന്നും പ്രമുഖ വ്യാപാരസ്ഥാപനത്തിൽനിന്ന് രണ്ട് രോഗികളെ പിടികൂടിയെന്നും അടക്കം രസകരമായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഒരു വ്യാപാര സ്ഥാപനം കോവിഡ് കാരണം അടച്ചുപൂട്ടിയതായ കള്ളവാർത്തയും പ്രചരിപ്പിക്കുന്നവരുണ്ട്.
കിംവദന്തികളും ഉൗഹാപോഹങ്ങളും പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് അധികൃതർ നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും അതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന രീതിയിലാണ് പലരുടെയും സമൂഹ മാധ്യമങ്ങളിലെ പെരുമാറ്റം.കോവിഡ് പ്രശ്നം കാരണം വ്യാപാരം 20 ശതമാനം കുറഞ്ഞതായി നെസ്റ്റോ ഹൈപർമാർക്കറ്റ് മാനേജിങ് ഡയറക്ടർ ഹാരിസ് പാലോള്ളതിൽ പറഞ്ഞു. ഒമാനിലുള്ളവർ പലരും പരിഭ്രാന്തരാണ്. അതിനാൽ പുറത്തിറങ്ങാൻ മടിക്കുകയാണ്. പലരും അത്യാവശ്യ സാധനങ്ങൾ മാത്രമാണ് വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ പുറത്തിറങ്ങാൻ തുടങ്ങുന്നതോടെ കാര്യങ്ങൾ സാധാരണ രീതിയിലാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധ സ്വർണ വ്യാപാര മേഖലയെയും ബാധിച്ചതായി കൊച്ചിൻ ഗോൾഡ് മാനേജിങ് ഡയറക്ടർ ജഗജിത് പറഞ്ഞു. റിയാലിെൻറ വിനിമയ നിരക്ക് കൂടിയതും സ്വർണവില കൂടിയതുമടക്കം മറ്റു കാരണങ്ങൾ ഉണ്ടെങ്കിലും പ്രധാന കാരണം കോവിഡ് തന്നെയാണ്. തങ്ങൾക്ക് 30 മുതൽ 40 വരെ ശതമാനം വ്യാപാരം കുറവാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, കോവിഡ് ഭീതി തങ്ങളുടെ വ്യാപാരത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് മത്രയിൽ വ്യാപാരം നടത്തുന്ന സക്കീർ പറഞ്ഞു. സ്വദേശികൾ കടയിൽ വരുന്നതിനും മറ്റും കാര്യമായി ആശങ്ക പ്രകടിപ്പിക്കുന്നില്ല. എന്നാൽ, മലാളികൾ കുടുംബമായി കടകളിലെത്തുന്നത് കുറഞ്ഞിട്ടുണ്ട്. കിംവദന്തികളാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് ട്രാവൽ മേഖലയെ ഏറെ പ്രതികൂലമായി ബാധിച്ചതായി ഇൗ രംഗത്തുള്ളവർ പറയുന്നു. ബിസിനസ് തീരെ കുറഞ്ഞതായി ഒരു പ്രമുഖ ട്രാവൽ ഏജൻസിയുടെ ജനറൽ മാനേജർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.