ഫൈസർ കോവിഡ് വാക്സിൻ ഡിസംബർ അവസാന വാരം ലഭിച്ചേക്കും

മസ്കത്ത്: ഫൈസർ കോവിഡ് വാക്സിെൻറ ആദ്യ ഘട്ട ഡോസ് ഡിസംബർ അവസാന വാരം ഒമാനിൽ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു. യൂറോപ്യൻ മെഡിക്കൽ ഏജൻസി (ഇ.എം.എ), അമേരിക്കയുടെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) എന്നിവയുടെ അനുമതിയുള്ള വാക്സിനാണ് ഒമാനിൽ ഉപയോഗിക്കുക. അമേരിക്കൻ കമ്പനിയായ ഫൈസറിെൻറ വാക്സിന് ഇ.എം.എ അനുമതി ലഭിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് ബ്രിട്ടനിൽ വാക്സിനേഷനുള്ള നടപടികൾ ആരംഭിച്ചത്. എഫ്.ഡി.എ അനുമതി വൈകാതെ ലഭിക്കുമെന്നാണ് കരുതുന്നത്.

ഇൗ അനുമതി ലഭിച്ചാൽ ഒമാനിൽ വാക്സിൻ ഉപയോഗത്തിന് രജിസ്റ്റർ ചെയ്യാൻ കഴിയും. രണ്ട് അനുമതികളും ലഭിച്ചാൽ മാത്രമാണ് ഒമാനിലെ വാക്സിൻ ഉപയോഗത്തിന് സാധിക്കൂവെന്നതാണ് വ്യവസ്ഥ. എഫ്.ഡി.എ അനുമതി ലഭിക്കുന്നതോടെ വാക്സിൻ ഇറക്കുമതിക്ക് നടപടി സ്വീകരിക്കും. ആദ്യ ഘട്ടത്തിൽ 20,000 ഡോസ് ആയിരിക്കും ലഭിക്കുക. ബാക്കി അടുത്ത വർഷം ആദ്യത്തിലും ലഭ്യമാകും.

ഫൈസർ വാക്സിൻ 3.70 ലക്ഷം ഡോസ് ആണ് ഒമാൻ ബുക്ക് ചെയ്തിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.