മസ്കത്ത്: കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി രാജ്യത്തെ വിമാന ത്താവളങ്ങളിൽ നിന്നുള്ള ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവിസുകൾ പൂർണമായി അവസാ നിപ്പിക്കും. മുസന്ദം ഗവർണറേറ്റിലേക്കുള്ള വിമാന-കാർഗോ സർവിസുകൾക്ക് മാത്രമായിരിക്കും വിലക്ക് ബാധകമല്ലാതെയിരിക്കുക. മാർച്ച് 29ന് ഉച്ചക്ക് 12 മുതൽ തീരുമാനം പ്രാബല്യത്തിൽവരുമെന്ന് കോവിഡ് പ്രതിരോധ നടപടികൾക്ക് നേതൃത്വം നൽകുന്ന സുപ്രീം കമ്മിറ്റിയുടെ യോഗം അറിയിച്ചു. ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച നടന്ന യോഗമാണ് ഇൗ തീരുമാനമെടുത്തത്. കോവിഡ് മഹാമാരി തടയുന്നതിന് ഇതുവരെ കൈക്കൊണ്ട നടപടികൾ യോഗം വിലയിരുത്തി.
കോവിഡ് പ്രതിരോധത്തിനുള്ള ദേശീയതല ശ്രമങ്ങൾക്ക് കരുത്തുപകരാൻ വ്യക്തികളിൽനിന്നും സ്വകാര്യ സ്ഥാപനങ്ങളിൽനിന്നും ധനസമാഹരണം ലക്ഷ്യമിട്ട് പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കും. ആരോഗ്യ മന്ത്രാലയത്തിന് കീഴിലായിരിക്കും ബാങ്ക് അക്കൗണ്ടിെൻറ പ്രവർത്തനം. രോഗം ഒാരോ ദിവസവും വ്യാപിക്കുന്ന സാഹചര്യം മുൻനിർത്തി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തിന് രൂപംനൽകും. അടിയന്തര സഹായത്തിനുള്ള അഭ്യർഥനകളാകും ഇൗ സംഘം കൈകാര്യം ചെയ്യുക. വിവിധ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഒമാനി പൗരന്മാരെയും വിദ്യാർഥികളെയും ജന്മനാടുകളിലേക്ക് തിരികെ കൊണ്ടുവരാൻ നടപടിയെടുക്കണമെന്ന് ബന്ധപ്പെട്ടവരോട് യോഗം നിർദേശിച്ചു. ഇവർക്ക് പ്രത്യേക െഎസൊലേഷൻ സംവിധാനം ഏർപ്പെടുത്തണം. െഎസൊലേഷൻ, ക്വാറൻറീൻ വ്യവസ്ഥകൾ ലംഘിക്കുന്നവരെ കണ്ടെത്താൻ ആധുനിക സാേങ്കതികവിദ്യകൾ ഉപയോഗിക്കണം.
ഗബാധ വ്യാപിക്കുകയും മരണങ്ങൾ സംഭവിക്കാനുമുള്ള സാധ്യത മുന്നിൽ കണ്ട് ഒാരോ ഗവർണറേറ്റിലും മൃതദേഹങ്ങൾ കുളിപ്പിക്കാനും ഖബറടക്കുന്നതിനും പ്രത്യേക സ്ഥലങ്ങൾ നിർണയിക്കാനും സുപ്രീം കമ്മിറ്റി യോഗം നിർദേശിച്ചു. രോഗത്തെ നേരിടുന്നതിനുള്ള ശ്രമങ്ങളിൽ സുൽത്താൻ സായുധസേന, റോയൽ ഒമാൻ പൊലീസ്, മറ്റ് സുരക്ഷ ഏജൻസികൾ എന്നിവ കൈക്കൊണ്ട നടപടികൾ യോഗം അവലോകനം ചെയ്തു. സമൂഹത്തിലെ എല്ലാതരം വ്യക്തികളും സ്ഥാപനങ്ങളുമെല്ലാം പ്രതിരോധ-മുൻകരുതൽ നടപടികൾ ഒരുതരത്തിലുള്ള ഉപേക്ഷയുമില്ലാതെ പാലിക്കണമെന്നും സുപ്രീം കമ്മിറ്റി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.