മസ്കത്ത്: കോവിഡ് ബാധയെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാജവാർത്തകളും പ്രചാരണങ്ങളും നടത്തുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ.
വ്യാജപ്രചാരണങ്ങൾ മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ഗവൺമെൻറ് കമ്യൂണിക്കേഷൻ സെൻറർ ഒാർമിപ്പിച്ചു. മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ വ്യാജപ്രചാരണങ്ങൾ കുറഞ്ഞതായി റേഡിയോ ആൻഡ് ടെലിവിഷൻ പബ്ലിക് അതോറിറ്റി ചെയർമാൻ ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹറാസി പറഞ്ഞു. തുടർച്ചയായുള്ള ബോധവത്കരണത്തിന് ഒപ്പം പ്രചാരണങ്ങൾ നടത്തിയവർക്കെതിരെ ശിക്ഷാനടപടികൾ കൈക്കൊണ്ടതുമാണ് കുറയാൻ കാരണം. ഉൗഹാപോഹങ്ങൾ പ്രചരിക്കുന്നത് സമൂഹത്തിൽ ഭയം വിതറാൻ കാരണമാകും. അതിനാൽ ഒൗദ്യോഗിക സ്രോതസ്സുകളിൽനിന്നുള്ള വാർത്തകൾ മാത്രമേ വിശ്വാസത്തിലെടുക്കാൻ പാടുള്ളൂവെന്ന് അൽ ഹറാസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.