മസ്കത്ത്: സ്വകാര്യ മേഖലയിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും തങ്ങളുടെ ജീവനക്കാർക്കുവേണ്ടി വാക്സിൻ മുൻകൂർ ശേഖരിക്കാൻ താൽപര്യമുണ്ടെങ്കിൽ സ്വകാര്യ ആശുപത്രികളുമായോ ക്ലിനിക്കുകളുമായോ ബന്ധപ്പെടണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ നൽകാൻ മന്ത്രാലയം അധികാരപ്പെടുത്തിയ ആശുപത്രികളെയും ക്ലിനിക്കുകളെയുമാണ് ബന്ധപ്പെേടണ്ടതെന്ന് ഇതുസംബന്ധിച്ച് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
ചില സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാരുടെ വാക്സിനേഷൻ ചെലവ് വഹിക്കാൻ സന്നദ്ധത അറിയിച്ച പശ്ചാത്തലത്തിലാണ് നിർദേശം പുറത്തിറക്കിയത്. ഇത്തരത്തിൽ വാങ്ങുേമ്പാൾ ഫൈസർ വാക്സിന് 20 റിയാലാണ് വില നിർണയിച്ചിട്ടുള്ളത്. കമ്പനികൾ വാക്സിൻ കൈമാറാനോ വിൽക്കാനോ പാടില്ലെന്നും സർക്കുലറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.