മസ്കത്ത്: ഒമാൻ ഉൾപ്പെടെ മധ്യപൂർവേഷ്യയുടെ ഭാഗങ്ങളും ഇന്ത്യൻ ഉപഭൂഖണ്ഡം ഉൾപ്പെടുന്ന തെക്കൻ ഏഷ്യയുടെ ഭാഗങ്ങളും 2100ഒാടെ വാസയോഗ്യമല്ലാതാകുമെന്ന് പഠനം. ആഗോളതാപനത്തിെൻറ ഫലമായി ഒാരോ വർഷവും ഉയരുന്ന ചൂട് ഇൗ പ്രദേശങ്ങളിലെ ആവാസവ്യവസ്ഥയുടെ അടിവേരിളക്കുമെന്ന് അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പറയുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് കഴിഞ്ഞ വർഷമാണ്. ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയ 16 വർഷങ്ങളിൽ 15ഉം 21ാം നൂറ്റാണ്ടിലെ പിന്നിട്ട വർഷങ്ങളിലാണ്. ഉയരുന്ന ചൂട് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാർഷിക വിളകളുടെ നാശത്തിന് വഴിയൊരുക്കും. ഇത് വലിയ അളവിലുള്ള ഭൂമിയെ വാസയോഗ്യമല്ലാതാക്കും. ഒപ്പം ആഗോള ഭക്ഷ്യവിതരണ ശൃംഖലയെ ഇത് തകിടം മറിക്കുമെന്നും പ്രബന്ധത്തിൽ പറയുന്നു. ഇന്ത്യയുടെയും പാകിസ്താെൻറയും ബംഗ്ലാദേശിെൻറയും സാമ്പത്തിക സാമൂഹിക സുസ്ഥിതിയിൽ ഭക്ഷ്യോൽപന്ന മേഖലക്ക് വലിയ പങ്കാണുള്ളത്.
അതിനാൽ, വിളനാശം ഇൗ മൂന്നുരാഷ്ട്രങ്ങളെയും കാര്യമായി ബാധിക്കും. കാർബൺ ബഹിർഗമനം മൂലമുള്ള ആഗോളതാപനത്തിെൻറ ഫലമായുള്ള കൃഷിനാശത്തിെൻറ ഗതിവേഗം ഇപ്പോൾ വർധിച്ചിട്ടുണ്ടെന്നും പ്രബന്ധത്തിെൻറ രചയിതാക്കളിൽ ഒരാളായ ഡോ. ജെറമി പാൾ പറയുന്നു. ഹരിത വാതകങ്ങളിൽ കാർബൺഡയോക്സൈഡിെൻറ അളവ് 43 ശതമാനവും മീതേനിെൻറ അളവ് 140 ശതമാനവും നൈട്രസ് ഒാക്സൈഡിെൻറ അളവ് 21 ശതമാനവും വർധിച്ചിട്ടുണ്ട്. താപനിലയിലെ വർധന ഉഷ്ണതരംഗം, വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയവ ഇൗ മേഖലകളിൽ പതിവാകാൻ കാരണമാകും. ഇത് മനുഷ്യരുടെയും വസ്തുവകകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നാശത്തിന് കാരണമാകും. ആവാസ വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾക്കും കാലാവസ്ഥ ദുരന്തങ്ങൾ കാരണമാകുമെന്നും ഡോ. ജെറമി പാൾ പറഞ്ഞു.
ആഗോള സമുദ്ര താപനില ഒരു ഡിഗ്രി വർധിച്ചിട്ടുണ്ട്. കരയിലെ താപനില ഒന്നരഡിഗ്രിയും വർധിച്ചു. ആഗോളതാപനിലയിൽ രണ്ട് ഡിഗ്രിയുടെ വർധനവുണ്ടാകുന്ന പക്ഷം പരിഹരിക്കാൻ കഴിയാത്ത പരിസ്ഥിതി നാശത്തിന് തന്നെ വഴിവെക്കും. രണ്ട് ഡിഗ്രി വർധനയുടെ പകുതി ഇതിനകം തന്നെ പിന്നിട്ടതായി ജെറമി പാൾ പറഞ്ഞു. ചൂട് കൂടുന്നതിെൻറ ദൂഷ്യവശം എയർ കണ്ടീഷനറുകൾ ലഭ്യമല്ലാത്ത, പുറം ജോലിക്കാരായ പാവപ്പെട്ടവരെയാണ് കൂടുതലായി ബാധിക്കുക. നിർമാണം, വ്യാപാരം, ഗതാഗതം, പെട്രോളിയം, കാർഷികം, ജലകൃഷി, മത്സ്യബന്ധനം തുടങ്ങിയ വാണിജ്യ മേഖലകളെയും വരുംവർഷങ്ങളിൽ ആഗോളതാപനം ബാധിക്കും.
മനുഷ്യരാശി നേരിടുന്ന ഇൗ വെല്ലുവിളിയെ ലോകരാഷ്ട്രങ്ങൾ ഒരുമിച്ച് നേരിടണമെന്ന് ഡോ. ജെറമി പാൾ പറഞ്ഞു. ആഗോളതാപനിലയിലെ വർധനയെ രണ്ട് ഡിഗ്രി പരിധിക്ക് താഴെ നിർത്തുകയാണ് അടുത്തിടെ ഒപ്പിട്ട പാരീസ് ഉടമ്പടി ലക്ഷ്യമടുന്നത്. പ്രാദേശിക തലത്തിലും ഇൗ വെല്ലുവിളി നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.
കുറച്ചുസാധനങ്ങൾ ഉപയോഗിച്ചും ആവശ്യമുള്ളത് മാത്രം വാങ്ങിയും വീടിന് അടുത്ത് ലഭ്യമാകുന്ന ഭക്ഷണ സാധനങ്ങൾ കഴിച്ചും ഇറച്ചി കുറച്ചും ഫോസിൽ ഇന്ധനങ്ങൾ കുറച്ചുമെല്ലാം ആഗോളതാപനത്തിനെതിരായ പോരാട്ടത്തിൽ ജനങ്ങൾക്കും പങ്കാളികളാകാമെന്ന് ഡോ. ജെറമി പാൾ പറഞ്ഞു.
കാലാവസ്ഥ മാറ്റത്തിെൻറ ദൂഷ്യവശങ്ങൾ നേരിടുന്നതിനുള്ള മാർഗങ്ങൾ ഒമാനിൽ റിസർച് കൗൺസിലിെൻറ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. സർക്കാർ ധനസഹായത്തോടെയുള്ള മൂന്ന് പദ്ധതികളാണ് ഇതിനായി ഉള്ളതെന്ന് എൻവയൺമെൻറ് ആൻഡ് ബയോളജിക്കൽ റിസോഴ്സസ് ഡയറക്ടർ ഡോ. ജാമില അൽ ഹിനായി പറഞ്ഞു.
നോട്ടർഡാം സർവകലാശാല തയറാക്കിയ ഗ്ലോബൽ അഡാപ്റ്റേഷൻ സൂചിക പ്രകാരം ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും കാലവസ്ഥ മാറ്റത്തിെൻറ ദൂഷ്യവശങ്ങൾ എളുപ്പത്തിൽ ബാധിക്കാവുന്ന രാഷ്ട്രങ്ങളാണ്. 180 രാഷ്ട്രങ്ങളുടെ സൂചികയിൽ ഇൗ രാഷ്ട്രങ്ങൾക്ക് യഥാക്രമം 119, 125,142ാം സ്ഥാനങ്ങളാണ് ഉള്ളത്. ഒമാൻ -70, സൗദി -61, യു.എ.ഇ -44, ബഹ്റൈൻ -73, ഖത്തർ -50, കുവൈത്ത് -75 എന്നിങ്ങനെയാണ് പട്ടികയിലെ ഗൾഫ് രാഷ്ട്രങ്ങളുടെ സ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.