മസ്കത്ത്: കൈക്കൂലി ആരോപണത്തെത്തുടർന്ന് ഒമാനിലെ നിരവധി സർക്കാർ ജീവനക്കാർക്കെതിരെ തടവ്, പിഴ, ജോലിയിൽനിന്ന് പിരിച്ചുവിടൽ, പൊതു ജോലികൾ ചെയ്യുന്നത് വിലക്കൽ തുടങ്ങിയ നടപടികൾ സ്വീകരിച്ചതായി സ്റ്റേറ്റ് ഫിനാൻഷ്യൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻ (എസ്.എഫ്.എ.എ.ഐ) അറിയിച്ചു. 207 അഴിമതി കേസുകൾ രജിസ്റ്റർ ചെയ്തതായും 580 ദശലക്ഷം റിയാല്‍ തിരിച്ചുപിടിച്ചതായും എസ്.എഫ്.എ.എ.ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് അഴിമതിക്കേസുകള്‍ പബ്ലിക് പ്രോസിക്യൂഷനുമായി സഹകരിച്ചാണ് കൈകാര്യം ചെയ്യുന്നത്. ഭൂരിഭാഗം കേസുകളിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ചിലത് ഇപ്പോഴും നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. സാമ്പത്തികവും ഭരണപരവുമായുള്ള ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി അഴിമതി വിരുദ്ധ കമീഷന് രൂപം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.