മസ്കത്ത്: ബർക്കയിലെ ബദർ അൽ സമാ ആശുപത്രി പ്രൗഢ ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. ഒമാൻ കായികമന്ത്രി ശൈഖ് സഅദ് ബിൻ മുഹമ്മദ് ബിൻ സൈദ് അൽ മർദൗഫ് അൽ സാദിയാണ് 80 കിടക്കകളോടെയുള്ള മൾട്ടി സ്പെഷാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
ഒമാൻ ആരോഗ്യ മന്ത്രാലയത്തിലെ പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്മെൻറ് വിഭാഗം ഡയറക്ടർ ജനറൽ ഡോ. മാസിൻ ജവാദ് അൽ ഖാബൂരി വിശിഷ്ടാതിഥിയായിരുന്നു.
തെക്കൻ ബാത്തിന ഗവർണർ ശൈഖ് ഹിലാൽ ബിൻ സൈദ് അൽ ഹജ്രി, ബർക്ക വാലി ശൈഖ് അബ്ദുല്ല മുഹമ്മദ് അൽ ബുഖർ, വാദി അൽ മആവൽ വാലി ശൈഖ് മുഹമ്മദ് അലി അൽ ഗൊഫൈലി, ശൂറാ കൗൺസിൽ അംഗങ്ങളായ സാലിം സൈദ് അൽ മലാക്കി, ഡോ. സാലിം സലാം അൽ റാഷിദി, തെക്കൻ ബാത്തിന ഹെൽത്ത് സർവിസസ് വിഭാഗം ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് ഖലീഫ അൽ അബ്രി തുടങ്ങി ഒമാൻ സർക്കാറിലെ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും എംബസികളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും പ്രതിനിധികളടക്കം ഉദ്ഘാടന ചടങ്ങിൽ പെങ്ക
ടുത്തു.
ചടങ്ങിൽ സംബന്ധിച്ചവർക്കെല്ലാം ആശുപത്രി ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എ. മുഹമ്മദ്, ഡോ. വി.ടി. വിനോദ്, അബ്ദുല്ലത്തീഫ് എന്നിവർ നന്ദിയറിയിച്ചു. ഉദ്ഘാടനത്തിെൻറ ഭാഗമായി നടന്ന കേക്ക് മുറിക്കൽ ചടങ്ങിൽ മുഖ്യാതിഥിക്കും വിശിഷ്ടാതിഥിക്കും ഉപഹാരം നൽകി. പത്തുവർഷമായി ബർക്കയിൽ പ്രവർത്തിച്ചിരുന്ന പോളിക്ലിനിക് നവീകരിച്ചാണ് നവീന സൗകര്യങ്ങളോടെയുള്ള മൾട്ടി സ്പെഷാലിറ്റി ആശുപത്രിയാക്കി മാറ്റിയത്. ആധുനിക ചികിത്സാ സൗകര്യങ്ങളോടെയുള്ള തെക്കൻ ബാത്തിന ഗവർണറേറ്റിലെ ഏക സ്വകാര്യ ആരോഗ്യ പരിപാലന സംവിധാനമാണ് ഇതെന്ന് ആശുപത്രി അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു. ഹൃദ്രോഗ നിർണയത്തിനും ചികിത്സക്കുമുള്ള എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്. നാലു നിലകളിലായുള്ള ആശുപത്രിയിൽ മൂന്ന് ഒാപറേഷൻ തിയറ്ററുകളുമുണ്ട്.
വിവിധ സ്പെഷാലിറ്റികളിലുള്ള എല്ലാത്തരം ചികിത്സക്കും ശസ്ത്രക്രിയക്കും സൗകര്യമുണ്ട്. ഹൈടെക്ക് ലബോറട്ടറി, മോഡേൺ എൻഡോസ്കോപി സ്യൂട്ട്, ലേബർ സ്യൂട്ട്, സി.സി.യു, എം.െഎ.സി.യു, എൻ.െഎ.സി.യു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ജെ.സി.െഎ മാനദണ്ഡങ്ങളോടെയാണ് കെട്ടിടത്തിെൻറ നവീകരണ ജോലികൾ നിർവഹിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിെൻറ ഭാഗമായി വ്യാഴാഴ്ച വരെ സൗജന്യ കൺസൽേട്ടഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.