ഒമ്പതാമത് എഡിഷന്‍ മരുഭൂമി മാരത്തണ്‍ ജനുവരിയില്‍

മസ്‌കത്ത്: ഒമ്പതാമത് പതിപ്പ് ഒമാന്‍ മരുഭൂമി മാരത്തണ്‍ 2024 ജനുവരി 20 മുതല്‍ 24 വരെ നാല് ഘട്ടങ്ങളിലായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു. 165 കിലോമീറ്ററാണ് മത്സരദൂരം. 47 കി.മീ, 55 കി.മീ, 42 കി.മീ, 21 കി.മീ എന്നിങ്ങനെയാണ് ഓരോ ഘട്ടങ്ങളിലെയും ദൈര്‍ഘ്യം. വ്യത്യസ്ത പ്രായങ്ങളിലുള്ളവര്‍ക്ക് വിവിധ വിഭാഗങ്ങളിലായുള്ള മത്സരങ്ങളില്‍ പങ്കെടുക്കും.

സ്വദേശത്തുനിന്നും വിദേശത്തു നിന്നുമായി നിരവധി താരങ്ങൾ മേളയുടെ ഭാഗമാകും. കഴിഞ്ഞ വര്‍ഷങ്ങളില്‍ 15ലധികം രാഷ്ട്രങ്ങളില്‍ നിന്നുള്ളവർ മത്സരിക്കാനെത്തിയിരുന്നു.മരുഭൂപ്രദേശങ്ങളില്‍ ചൂട് കുറയുന്ന സമയത്താണ് മാരത്തണ്‍ അരങ്ങേറുന്നത്. ഈ ദിവസങ്ങളില്‍ പകല്‍ സമയം ഉയര്‍ന്ന താപനില 25 ഡിഗ്രി സെല്‍ഷ്യസും ശരാശരി താഴ്ന്ന താപനില 17.3 ഡിഗ്രി സെല്‍ഷ്യസുമാകും യഥാർഥ മരുഭൂമി മാരത്തണ്‍ അനുഭവമാണ് മത്സരാര്‍ഥികള്‍ക്ക് ലഭിക്കുകയെന്ന് സംഘാടകര്‍ പറഞ്ഞു.

Tags:    
News Summary - 9th Oman Desert Marathon to be held in January

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.