ഒമാൻ-ചൈന നയതന്ത്ര ബന്ധത്തിന്‍റെ 45ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങ്

ഒമാൻ-ചൈന നയതന്ത്ര ബന്ധത്തിന്‍റെ 45ാം വാർഷികാചരണം

മസ്കത്ത്: ഒമാനും ചൈനയും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിതമായതിന്‍റെ 45ാം വാർഷികം മസ്കത്തിലെ ചൈനീസ് എംബസിയിൽ ആചരിച്ചു. ഒമാൻ വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹാർത്തി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

ഇരു രാജ്യങ്ങളും തമ്മിൽ ശക്തിപ്പെടുന്ന സഹകരണത്തിന്‍റെ സൂചനയാണ് ചടങ്ങെന്ന് അൽ ഹാർത്തി പറഞ്ഞു. സാമ്പത്തിക മേഖലയിലും മറ്റു സുപ്രധാന രംഗങ്ങളിലും ഇരു രാജ്യങ്ങളും ശക്തമായ ബന്ധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമാനുമായുള്ള ബന്ധത്തിൽ സന്തുഷ്ടി രേഖപ്പെടുത്തി സംസാരിച്ച അംബാസഡർ ലി ലിങ്ബിങ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞു. നിരവധി ഉന്നത ഉദ്യോഗസ്ഥരും നയതന്ത്ര പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു. 

Tags:    
News Summary - 45th Anniversary of Oman-China Diplomatic Relations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.