മസ്കത്ത്: സന്ദർശകർക്ക് കലയുടെയും ഉല്ലാസത്തിെൻറയും ആഘോഷരാവുകളും പാരമ്പര്യത്തിെൻറയും പൈതൃകത്തിെൻറയും അവിസ്മരണീയ കാഴ്ചകളും പകർന്നുനൽകിയ മസ്കത്ത് ഫെസ്റ്റിവലിന് തിരശ്ശീല വീഴാൻ ഇനി മൂന്നു ദിവസം മാത്രം. ശനിയാഴ്ചയാണ് 18ാമത് മസ്കത്ത് ഫെസ്റ്റിവലിന് സമാപനം കുറിക്കുക. അമിറാത്തിലെയും നസീം ഗാർഡനിലെയും പ്രധാനവേദികളിൽ ഇക്കുറി സന്ദർശകരുടെ എണ്ണം വർധിച്ചു. കുടുംബ സന്ദർശകരായിരുന്നു കൂടുതലും. ഖുറം ആംഫി തിയറ്റർ, അൽ മദീന തിയറ്റർ, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻറർ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന ഫെസ്റ്റിവലിെൻറ അനുബന്ധ കലാപരിപാടികൾ സ്വദേശികളെയും വിദേശികളെയും ആകർഷിച്ചു. പുതിയ തലമുറക്ക് അന്യമായ ഒമാനി പാരമ്പര്യത്തിെൻറയും പൈതൃകത്തിെൻറയും കാഴ്ചകൾ ഒരുക്കിയ ഹെറിറ്റേജ് വില്ലേജ് ആണ് അമിറാത്ത് പാർക്കിലെ പ്രധാന ആകർഷണം.
എണ്ണ കണ്ടെത്തുന്നതിനു മുമ്പ്, സാേങ്കതിക സംവിധാനങ്ങൾ നിലവിൽവരുന്നതിന് മുമ്പുള്ള ജനതയുടെ ജീവചക്രം തനിമയോടെ ഇവിടെ പുനരാവിഷ്കരിച്ചിരിക്കുന്നു. ബദുക്കളുടെ ജീവിതവും സംസ്കാരവുമെല്ലാം മനസ്സിലാക്കാൻ സാധിക്കുന്ന പൈതൃക ഗ്രാമത്തിലെ കാഴ്ചകൾ കാണാൻ തിരക്കേറെയാണ്. മൺപാത്ര നിർമാണവും ഒമാനി ഹലുവ നിർമാണവും പരമ്പരാഗത കരകൗശല ഉൽപന്നങ്ങളും ആഭരണങ്ങളുമെല്ലാം ഏവരിലും കൗതുകം ജനിപ്പിക്കും. സന്ദർശകരുടെ മനം കവരുന്ന പരമ്പരാഗത നൃത്ത, സംഗീത സംഘങ്ങളും ഉണ്ട് .
പുരുഷന്മാരുടെ ആഘോഷനൃത്തമായ അർ റസ്ഹ, ചെറിയ തോക്കുകൾ ഉപയോഗിച്ചുള്ള പരമ്പരാഗത നൃത്തമായ അൽ യൗല, അൽ ആസി തുടങ്ങി വിവിധ വിലായത്തുകളിലെ പരമ്പരാഗത നൃത്ത, സംഗീത, നാടോടി കലാപരിപാടികൾ പൈതൃക ഗ്രാമത്തിനു പുറമെ നസീം ഗാർഡനിലും നടത്തിയിരുന്നു. മൂന്നു വർഷത്തെ ഇടവേളക്കുശേഷം എത്തിയ അന്താരാഷ്ട്ര പവിലിയനാണ് അമിറാത്തിലെ മറ്റൊരു ആകർഷണം.
പാകിസ്താൻ, അമേരിക്ക, നേപ്പാൾ, അൽജീരിയ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾ വിൽപന നടത്തുന്ന സ്റ്റാളുകൾ ഫെസ്റ്റിവലിന് അന്താരാഷ്ട്ര മുഖഛായ പകർന്നുനൽകുന്നതാണ്. റഷ്യയിൽനിന്നും യുക്രെയിനിൽ നിന്നുമുള്ളതടക്കം കലാകാരന്മാരുടെ അഭ്യാസപ്രകടനങ്ങളും നൃത്തപരിപാടികളുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ അമിറാത്തിലെ വേദിയിലെ സ്റ്റേജിൽ ഒരുക്കിയിരുന്നു. റോയൽ ഒമാൻ പൊലീസിെൻറയും സിവിൽ ഡിഫൻസിെൻറയും സ്റ്റാളുകളിൽ വിവിധ ബോധവത്കരണ പരിപാടികളും നടന്നുവരുന്നുണ്ട്.
ഒമാനിൽ നിരോധിച്ചിട്ടുള്ള വസ്തുക്കളെ കുറിച്ച പ്രദർശനം ഏറെ ഉപകാരപ്രദമാണ് . വാഹനമോടിക്കുേമ്പാഴുള്ള സീറ്റ് ബെൽറ്റിെൻറ പ്രാധാന്യം മനസ്സിലാക്കി നൽകുന്ന ‘ലൈവ് ഡെമോ’ ആയിരുന്നു സിവിൽ ഡിഫൻസ് സ്റ്റാളിെൻറ ആകർഷണം. മഴക്കാടുകൾ, ദിനോസർ പാർക്ക്, പഴയ കാറുകളുടെ പ്രദർശനം എന്നിവയാണ് നസീം ഗാർഡനിലെ പ്രധാന ആകർഷണങ്ങൾ. ദിനോസർ പാർക്ക് കുട്ടികളെ ഏറെ ആകർഷിച്ചു. അമിറാത്തിലും നസീം ഗാർഡനിലുമായി ഒരുക്കിയ എക്സിബിഷൻ സെൻററും മുൻ വർഷത്തേക്കാൾ സജീവമാണ്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ റെയ്ഡുകളിലും രണ്ടിടങ്ങളിലും തിരക്കേറെയായിരുന്നു. വിദ്യാഭ്യാസ പരിപാടികൾ, കായിക മത്സരങ്ങൾ തുടങ്ങിയവയും പിന്നിട്ട ദിവസങ്ങളിലായി നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.