സലാല: ഈമാസം 16ന് സലാലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയ ഇടുക്കി സ്വദേശി ഷെബിന്‍െറ മൃതദേഹം ഞായറാഴ്ച നാട്ടിലത്തെിക്കും. രാവിലെ ഒമ്പതിന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ മോര്‍ച്ചറി പരിസരത്ത് പൊതുദര്‍ശനത്തിന് വെക്കും. അന്ത്യകര്‍മങ്ങളും പ്രാര്‍ഥനയും അവിടെ നടക്കും. ഭര്‍ത്താവ് ജീവന്‍ മൃതദേഹത്തെ അനുഗമിക്കുന്നില്ല. ജീവന് പൊലീസ് യാത്രാനുമതി നല്‍കാത്തതാണ് കാരണം. വൈകീട്ട് അഞ്ചിനുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ മസ്കത്തിലത്തെിക്കുന്ന മൃതദേഹം ഞായറാഴ്ച പുലര്‍ച്ചെ രണ്ടിന് കൊച്ചിക്കുള്ള വിമാനത്തിലാണ് കൊണ്ടുപോവുക. രാവിലെ ഏഴിന് നെടുമ്പാശേരിയില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങിയ ശേഷം ഷെബിനും കുടുംബവും ഇപ്പോള്‍ താമസിക്കുന്ന പെരുമ്പാവൂരില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ഭര്‍ത്താവ് ജീവന്‍െറ സ്വദേശമായ ഇടുക്കി മുരിക്കാശ്ശേരിയിലേക്ക് കൊണ്ടുപോകും. അവിടെ സഭാ പള്ളിയിലാണ് സംസ്കാര കര്‍മങ്ങള്‍ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.