ഗ്രൂപ് പോര് പാര്‍ട്ടിയെ തകര്‍ക്കും: പ്രിയദര്‍ശിനി കോണ്‍ഗ്രസ്

മസ്കത്ത്: പഴയകാല നേതാക്കള്‍ ചോരയും നീരും കൊടുത്ത് വളര്‍ത്തിയെടുത്ത കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ ഇന്ന് മുന്‍ നേതാക്കളുടെ മക്കളുടെയും ആശ്രിതരുടെയും മറ്റും നേതൃത്വത്തിലുള്ള ഗ്രൂപ് പോരാണ് നടക്കുന്നതെന്ന് പ്രിയദര്‍ശിനി കള്‍ചറല്‍ കോണ്‍ഗ്രസ് ആഭിമുഖ്യത്തില്‍ നടന്ന കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷം അഭിപ്രായപ്പെട്ടു. ഇത് കോണ്‍ഗ്രസിനെ വളര്‍ത്തുന്നതിന് പകരം തകര്‍ക്കുവാനേ ഉപകരിക്കൂ. 
കഴിഞ്ഞദിവസം റൂവിയില്‍ ഒ.ഐ.സി.സി ആഭിമുഖ്യത്തില്‍ നടന്ന കരുണാകരന്‍ അനുസ്മരണ യോഗത്തിലെ കൂട്ടത്തല്ല് കോണ്‍ഗ്രസുകാരുടെ വികാരത്തെ മുറിവേല്‍പ്പിക്കുന്നതാണ്. കെ.പി.സി.സി പ്രസിഡന്‍റ് മൗനംവെടിഞ്ഞ് ഈ വിഷയങ്ങളില്‍ അഭിപ്രായം പറയണമെന്നും യോഗം അഭിപ്രായപ്പെട്ടു. റൂവി ഉഡുപ്പി ഹോട്ടലില്‍ നടന്ന പരിപാടിയില്‍ മാന്നാര്‍ ഷെരീഫ് അധ്യക്ഷത വഹിച്ചു. 
ഉമ്മര്‍ കേക്ക് മുറിച്ച് സ്ഥാപക ദിനം ഉദ്ഘാടനം ചെയ്തു. മനോജ് തിരൂര്‍, ജിജി തോമസ്, സുരേഷ് എരമംഗലം, പത്മകുമാര്‍ ആലപ്പുഴ, മൊയ്തു വേങ്ങിലാട്ട്, വിജയന്‍ മഠത്തില്‍, ഷാനവാസ്, അഫ്സല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റെജി ഇടിക്കുള അടൂര്‍ സ്വാഗതവും വിദ്യന്‍ സുദേവ പണിക്കര്‍ നന്ദിയും പറഞ്ഞു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.