മസ്കത്ത്: യമന്‍ പ്രശ്നപരിഹാരത്തിന് ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയിലുള്ള ചര്‍ച്ചക്ക് ഒമാന്‍ വേദിയായേക്കുമെന്ന് അല്‍ അറബിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. യമനിലേക്കുള്ള ഐക്യരാഷ്ട്ര സഭാ പ്രതിനിധി ഇസ്മായില്‍ വലദ് ശൈഖ് അഹമ്മദാകും മധ്യസ്ഥത വഹിക്കുക. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യമന്‍ പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരം ഉണ്ടാക്കാനും ഹൂതികളുമായി സമാധാന ചര്‍ച്ചക്ക് തയാറാണെന്നും യമന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. സൗദി അറേബ്യയില്‍ കഴിയുന്ന മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രതിനിധികളും ഹൂതി വിമത വിഭാഗത്തിലെ രണ്ടു പ്രധാന നേതാക്കളും മുന്‍ പ്രസിഡന്‍റും പ്രതിപക്ഷ നേതാവുമായ അലി അബ്ദുല്ല സ്വലാഹും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. യമനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ പരിഹാര മാര്‍ഗരേഖ ഇരുവിഭാഗവും അംഗീകരിച്ചതായാണ് യു.എന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍, വിമതര്‍ ഇത് അംഗീകരിക്കാനിടയില്ളെന്ന് സര്‍ക്കാര്‍ പ്രതിനിധികളും ചൂണ്ടിക്കാണിക്കുന്നു.
രണ്ടാഴ്ച മുമ്പ് മസ്കത്തില്‍ നടന്ന വിമത നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ യു.എന്‍ മുന്നോട്ടുവെച്ച പരിഹാരം അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്മാഈല്‍ വലദ് പറയുന്നത്. യമനിലെ ഇരുവിഭാഗങ്ങളുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും അക്രമത്തിലൂടെ യമന്‍ പ്രശ്നത്തിന് പരിഹാരം കാണരുതെന്നും പ്രഖ്യാപിച്ച ഏക ജി.സി.സി രാജ്യമാണ് ഒമാന്‍. പ്രശ്നപരിഹാരത്തിന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടാല്‍ ഇടപെടാന്‍ തയാറാണെന്ന് ഒമാന്‍ നേരത്തേ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.