മസ്കത്ത്: ജൂലൈയില്‍ ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പം ഒമാനില്‍. തൊട്ടു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യു.എ.ഇയിലാണ് പണപ്പെരുപ്പം അധികമെന്നും ജി.സി.സി സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 4.43 ശതമാനം പണപ്പെരുപ്പം ഉണ്ടായ യു.എ.ഇയിലാണ് ഏറ്റവുമധികം. കുവൈത്തില്‍ 3.62 ശതമാനവും സൗദി അറേബ്യയില്‍ 2.2 ശതമാനവും ഖത്തറില്‍ 1.6 ശതമാനവും ബഹ്റൈനില്‍ 1.1 ശതമാനവും ഒമാനില്‍ 0.46 ശതമാനവും പണപ്പെരുപ്പം രേഖപ്പെടുത്തി. ജൂണിനെ അപേക്ഷിച്ച് ഖത്തറില്‍ 0.6 ശതമാനവും ഒമാനില്‍ 0.53 ശതമാനവും സൗദിയില്‍ 0.3 ശതമാനവും യു.എ.ഇയില്‍ 0.29 ശതമാനവും വര്‍ധന രേഖപ്പെടുത്തി.
ഭക്ഷണപാനീയങ്ങളുടെ വിലയിലാണ് ഏറ്റവുമധികം വര്‍ധന. കുവൈത്തില്‍ 4.13 ശതമാനവും യു.എ.ഇയില്‍ 3.40 ശതമാനവും സൗദിയില്‍ 2.2 ശതമാനവും ഒമാനില്‍ 0.97 ശതമാനവും ഖത്തറില്‍ 0.9 ശതമാനവുമാണ് ഭക്ഷണപാനീയങ്ങളുടെ വില വര്‍ധിച്ചത്. ബഹ്റൈനില്‍ 0.07 ശതമാനം കുറവാണ് ഈ വിഭാഗത്തില്‍ ഉണ്ടായത്.
വീട്, ജലം, വൈദ്യുതി ഇന്ധന ചെലവുകള്‍ ജി.സി.സി രാജ്യങ്ങളില്‍ എല്ലാം വര്‍ധിച്ചിട്ടുണ്ട്. യു.എ.ഇയില്‍ 9.95 ശതമാനം വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ കുവൈത്തില്‍ 6.54 ശതമാനവും സൗദിയില്‍ 3.6 ശതമാനവും ഒമാനില്‍ 0.44 ശതമാനവുമാണ് വര്‍ധിച്ചത്.
യാത്രാ ചെലവുകള്‍ വര്‍ധിച്ചപ്പോള്‍ തുണി, പാദരക്ഷകള്‍, റസ്റ്റാറന്‍റ്, ഹോട്ടല്‍ ചെലവുകളില്‍ ജി.സി.സി രാജ്യങ്ങളില്‍ കുറവുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.