ലോകകപ്പ് യോഗ്യത: രണ്ടാം റൗണ്ട് മത്സരങ്ങള്‍ ഒമാനില്‍

മസ്കത്ത്: ഫിഫ ലോകകപ്പ് രണ്ടാം റൗണ്ട് യോഗ്യതാ മത്സരങ്ങള്‍ ബുധനാഴ്ച മുതല്‍ ഒമാനില്‍ നടക്കും. സിറിയയില്‍ നടക്കേണ്ട മത്സരങ്ങള്‍ ആഭ്യന്തര കലാപം മൂലമാണ് ഒമാനില്‍ നടത്താന്‍ തീരുമാനമായത്. ജപ്പാന്‍, സിംഗപ്പൂര്‍, അഫ്ഗാനിസ്താന്‍, കംബോഡിയ, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ അടങ്ങുന്ന ഗ്രൂപ് മത്സരങ്ങളാണ് ഒമാനില്‍ നടക്കുക. വ്യാഴാഴ്ച രാത്രി ഏഴിന് സീബ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഒമാന്‍ തുര്‍ക്മെനിസ്താനെ നേരിടും. എട്ടുമണിക്ക് ബോഷറിലെ സുല്‍ത്താന്‍ ഖാബൂസ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ സിറിയ സിംഗപ്പൂരിനെ നേരിടും. തുടര്‍ന്നുള്ള മത്സരങ്ങള്‍ ഒക്ടോബര്‍ എട്ട്, 24 തീയതികളില്‍ നടക്കും. 
ഫുട്ബാള്‍ പ്രേമികളുടെ നാടായ ഒമാനില്‍ അപ്രതീക്ഷിതമായാണ് ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ വിരുന്നത്തെുന്നത്. അതുകൊണ്ടുതന്നെ ഫുട്ബാള്‍ പ്രേമികള്‍ ഏറെ ആവേശത്തോടെയാണ് മത്സരങ്ങളെ കാണുന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.