കുവൈത്ത്-ഫലസ്തീൻ മത്സരത്തിൽനിന്ന്, കുവൈത്ത് ടീമിന് പിന്തുണയുമായെത്തിയ കാണികൾ
കുവൈത്ത് സിറ്റി: 2026 ലോകകപ്പ് ഫുട്ബാൾ യോഗ്യത പ്രതീക്ഷ പൂർണമായും അസ്തമിച്ച് കുവൈത്ത്. നിർണായക മത്സരത്തിൽ കഴിഞ്ഞ ദിവസം ഫലസ്തീനോട് തോൽവി രുചിച്ചതോടെ ഗ്രൂപ്പിൽ ആറാം സഥാനത്താണ് കുവൈത്ത്. കുവൈത്ത് ജാബിർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സ്വന്തം കാണികളുടെ വലിയ പിന്തുണ ഉണ്ടായിട്ടും വിജയം നേടാൻ കുവൈത്തിനായില്ല. 32ാം മിനിറ്റിൽ ടാമർ സെയ്മും 88ാം മിനിറ്റിൽ വിസാം അബു അലിയും നേടിയ ഗോളുകളിലൂടെ ഫലസ്തീൻ ഏകപക്ഷീയ ജയം നേടി.
ഇതോടെ ഏഷ്യൻ പ്ലേ ഓഫിലേക്ക് യോഗ്യത നേടാനുള്ള അവസരവും കുവൈത്തിന് നഷ്ടപ്പെട്ടു. ഒമ്പതു മത്സരങ്ങളിൽ അഞ്ചുസമനിലയും നാലുതോൽവിയുമായി അഞ്ചുപോയിന്റോടെ ആറാം സ്ഥാനത്താണ് കുവൈത്ത്. അതേസമയം നാലാം റൗണ്ടിലേക്ക് പ്രവേശിക്കാമെന്ന ഫലസ്തീന് പ്രതീക്ഷ വർധിച്ചു.
ദക്ഷിണ കൊറിയ, ജോർഡർ, ഇറാഖ്, ഒമാൻ, ഫലസ്തീൻ, കുവൈത്ത് എന്നിവ അടങ്ങിയ ഗ്രൂപ്പ് ബി യിൽ 19 പോയൻറുമായി ഒന്നാം സ്ഥാനം നേടിയ ദക്ഷിണ കൊറിയയും 16 പോയന്റുമായി ജോർഡനും ലോകകപ്പ് ഫുട്ബാൾ യോഗ്യത നേടി. 12 പോയന്റുമായി ഇറാഖ് ഏഷ്യൻ പ്ലേ ഓഫിലേക്ക് യോഗ്യത നേടി. ഏഷ്യൻ പ്ലേ ഓഫിലേക്കുള്ള രണ്ടാം ടീമിനെ ഫലസ്തീൻ ഒമാൻ മത്സരം നിശ്ചയിക്കും.
ഗ്രൂപ്പിൽ 10 പോയിന്റുള്ള ഒമാൻ നാലാം സ്ഥാനത്തും ഒമ്പത് പോയന്റുമായി ഫലസ്തീൻ അഞ്ചാം സ്ഥാനത്തുമാണ്. ഈ മാസം 10ന് ദക്ഷിണ കൊറിയക്കെതിരെയാണ് കുവൈത്തിന്റെ അടുത്ത മൽസരം. ഇതോടെ മൂന്നാം റൗണ്ട് മൽസരങ്ങൾ അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.