പരിശോധന തുടരുന്നു; വൈൻ ഫാക്ടറി പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: രാജ്യത്ത് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള പരിശോധന തുടരുന്നു. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡന്റ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ജഹ്‌റ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ വൈൻ ഫാക്ടറി പിടിച്ചെടുത്തു. വിവിധ രാജ്യക്കാരായ പുരുഷന്മാരും നാലു സ്ത്രീകളെയും ഇവിടെനിന്ന് പിടികൂടി.

പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. മദ്യം, മറ്റു ലഹരിവസ്തുക്കൾ എന്നിവയുടെ നിർമാണം, വിൽപന, കൈവശംവെക്കൽ എന്നിവക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

കമ്പനികൾ ലംഘിക്കുകയും താമസനിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു, നിലവിലില്ലാത്ത ഒരു വ്യാജ കമ്പനി ജിലീബ് അൽ ഷുയൂഖ് പ്രദേശത്ത് താമസസ്ഥലങ്ങളിൽ വ്യാപാരം നടത്തിയതിന് കമ്പനിക്കെതിരെ നടപടിയെടുത്തു.

ഹവല്ലി മേഖലയിൽ താമസനിയമം ലംഘിച്ച ആറു പേരെ അറസ്റ്റ് ചെയ്തു. പ്രതികളെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.അതിനിടെ, ട്രാഫിക് നിയമലംഘനം നടത്തിയ എട്ടു വാഹനങ്ങൾ ഓപറേഷൻസ് ആൻഡ് പട്രോൾസ് ഡിപ്പാർട്മെന്റ് പിടികൂടി. 63 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരാൾ അറസ്റ്റിലായി.

Tags:    
News Summary - The investigation continues; The wine factory was caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.