കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ വാക്സിനായി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി. 80 ശതമാനം പേർ രണ്ടാം ഡോസും സ്വീകരിച്ചു. രണ്ടാം ഡോസ് ഇപ്പോൾ ഒന്നര മാസത്തെ ഇടവേളയിലാണ് നൽകുന്നത്.
നേരത്തേ നിശ്ചയിച്ചുനൽകിയ അപ്പോയിൻറ്മെൻറ് തീയതി മാറ്റി നൽകുകയാണ്. അതുകൊണ്ടുതന്നെ, നവംബറോടെ മുഴുവൻ പേർക്കും രണ്ടു ഡോസ് വാക്സിൻ നൽകാൻ കഴിയുമെന്നാണ് വിലയിരുത്തൽ. പരമാവധി ആളുകൾക്ക് വേഗത്തിൽ കുത്തിവെപ്പെടുത്ത് സാമൂഹിക പ്രതിരോധശേഷി കൈവരിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
ആരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ കമ്മിറ്റി അംഗം ഡോ. ഖാലിദ് അൽ സയീദ് അറിയിച്ചതാണ് ഇക്കാര്യം. ആരോഗ്യ പ്രവർത്തകരുടെയും മറ്റും കൂട്ടായ പരിശ്രമമാണ് കുത്തിവെപ്പ് നടപടികൾ വിജയിപ്പിക്കാൻ സഹായകമായത്. കോവിഡ് പ്രതിരോധ രംഗത്ത് ആഗോള സൂചികയിൽ കുവൈത്ത് മികച്ച സ്ഥാനത്താണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.