കുവൈത്ത് സിറ്റി: മ്യൂസിയങ്ങള്‍ പോയകാലത്തിെൻറ കഥപറച്ചിലുകാരാണ്. കുവൈത്തിലെ ജാബി രിയ്യയില്‍ സ്ഥിതി ചെയ്യുന്ന താരിഖ് റജബ് മ്യൂസിയവും ഇത്തരത്തില്‍ പഴയകാല പ്രതാപം പേ റി പുതിയ കാലത്തിെൻറ ഹൃത്തടത്തിലേക്ക് വെളിച്ചം വീശുന്നൊരിടമാണ്. കുവൈത്തിലെ ആദ്യ കാ ല മന്ത്രിയായിരുന്ന താരിഖ് റജബും ബ്രിട്ടീഷുകാരിയായ ഭാര്യ ജെഹാന് വെല്ബോനിയും ചേര്‍ന്ന് 1980ലാണ് മ്യൂസിയം സ്ഥാപിച്ചത്. 1990 ഇറാഖ് അധിനിവേശ കാലഘട്ടത്തില്‍ മ്യൂസിയം അടച്ചുപൂട്ടിയിരുന്നു. എത്നോഗ്രഫിക് മ്യൂസിയം എന്ന ആശയത്തില്‍ പ്രശസ്തമായ ഈ മ്യൂസിയം പഴയകാല മാനുസ്ക്രിപ്റ്റ്സ്, കവിത ശകലങ്ങള്‍, സംഗീത ഉപകരണങ്ങള്‍ കൊണ്ടെല്ലാം സമ്പന്നമാണ്.
മുസ്ലിം നാഗരികതയുടെ ചരിത്രം പറയുന്ന മ്യൂസിയത്തില്‍ ഒമാനി വെള്ളികള്‍, സൗദി സ്വർണങ്ങള്‍, മംഗോള്‍ രാജവംശം ഉപയോഗിച്ചുപോന്നിരുന്ന പടത്തൊപ്പി, രാജകുമാരികൾ ധരിച്ചിരുന്ന വസ്ത്രങ്ങള്‍, നേപ്പാളില്‍ ജീവിച്ചിരുന്ന ദേവിയുടെ നെക്ലസ്, പളുങ്കിനാല്‍ അലങ്കരിച്ച ജയ്പുര്‍ ഉല്പന്നങ്ങള്, ബഹ്റൈന്‍ മുത്തുകള്‍, 11ാം നൂറ്റാണ്ടില്‍ ഫാത്തിമി ഭരണകൂടം ധരിച്ചിരുന്ന വള, 18 ,19 നൂറ്റാണ്ടുകളില്‍ രാജാക്കന്മാര് ഉപയോഗിച്ചിരുന്ന വാളുകള്‍, കഠാരികള്‍ എല്ലാം താരിഖ് റജബ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നതായി കാണാം.
ഇതിനെല്ലാം പുറമെ അറബിക് കൈയെഴുത്തുപ്രതികളുടെ അതിബൃഹത്തായ ശേഖരം മ്യൂസിയത്തിെൻറ പ്രധാനഭാഗമായ കാലിഗ്രഫി മ്യൂസിയത്തില്‍ സന്ദര്‍ശകരെയും കാത്ത് കിടക്കുന്നുണ്ട്. നാലാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഖുര്ആനിെൻറ കൈയെഴുത്തുപ്രതി, അറബി ഗ്രന്ഥങ്ങള്‍ തടുങ്ങി വിദേശത്തും സ്വദേശത്തും എഴുതപ്പെട്ട അപൂർവ പകർപ്പുകള്‍ ഇവിടെയുണ്ട്. പുരാതന കൈയെഴുത്തുപ്രതികളുടെ ഈ ശേഖരം കുവൈത്തും ഇതര രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലേക്കുള്ളൊരു കണ്ണാടികൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.