കുവൈത്ത് സിറ്റി: രാജ്യത്ത് സ്പോൺസർഷിപ് സമ്പ്രദായം ഒഴിവാക്കാനുള്ള നീക്കത്തിന് സർക്കാർ പച്ചക്കൊടി കാട്ടിയതായി കുവൈത്ത് ടൈംസ് ദിനപ്പത്രം റിപ്പോർട്ട് ചെയ്തു. ജനസ ംഖ്യാ ക്രമീകരണ പദ്ധതിയുടെ ചുവടുപിടിച്ച് സ്പോൺസർഷിപ് വ്യവസ്ഥക്ക് ബദൽ സംവിധ ാനം നടപ്പാക്കുന്നതിനെക്കുറിച്ചാണ് ആലോചന. വിഷയം ചർച്ച ചെയ്യാൻ സാമ്പത്തിക വികസനമന്ത്രി മറിയം അഖീലിെൻറ നേതൃത്വത്തിൽ മന്ത്രിതല യോഗം ഉടൻ ചേരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്പോൺസർഷിപ് സമ്പ്രദായം ഇല്ലാതാകുന്നതോടെ ഐ.എൽ.ഒ പോലുള്ള അന്താരാഷ്ട്ര സംഘടനകളുടെ റാങ്കിങ്ങിൽ മുകളിലെത്താൻ കുവൈത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ജനസംഖ്യാ ക്രമീകരണ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇത്തരമൊരു നീക്കം.
തൊഴിൽ വിപണി പരിഷ്കരണ ഭാഗമായി അഞ്ചുവർഷത്തിനുള്ളിൽ പൊതുമേഖലാ സ്ഥാപനങ്ങൾ പൂർണമായും സ്വദേശിവത്കരിക്കുക എന്നതാണ് ജനസംഖ്യാ ക്രമീകരണ പദ്ധതിയിലെ പ്രധാന അജണ്ട. ഇതുമായി ചേർന്നുപോകുന്ന തരത്തിലായിരിക്കും സ്പോൺസർഷിപ്പിന് പകരം നടപ്പാക്കുന്ന സംവിധാനമെന്നും സൂചനയുണ്ട്.
വിസക്കച്ചവടവും മനുഷ്യക്കടത്തും പ്രതിരോധിക്കാൻ പല മാർഗങ്ങളും സ്വീകരിച്ച് പരാജയപ്പെട്ട സാഹചര്യത്തിലാണ് സ്പോൺസർഷിപ് സമ്പ്രദായം എടുത്തുമാറ്റാനുള്ള നിർദേശത്തോട് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചത്. നേരത്തേ ഹ്യൂമൻ റൈറ്റ്സ് വാച്ച്, കുവൈത്ത് ഹ്യൂമൻ റൈറ്റ് സൊസൈറ്റി, അമേരിക്കൻ വിദേശകാര്യമന്ത്രാലയം തുടങ്ങിയവ സ്പോൺസർഷിപ്പ് സമ്പ്രദായത്തെ വിമർശിച്ച് രംഗത്തുവന്നിരുന്നു.
കഫീൽ സമ്പ്രദായം അടിമവ്യവസ്ഥക്ക് തുല്യമാണെന്നും നിരവധി ചൂഷണങ്ങൾക്കും മനുഷ്യാവകാശ ധ്വംസനങ്ങൾക്കും കാരണമാകുമെന്നുമായിരുന്നു സംഘടനയുടെ വിലയിരുത്തൽ.
വിദേശ തൊഴിലാളിക്ക് തൊഴിൽ പെർമിറ്റ്, ഇഖാമ എന്നിവ ലഭിക്കണമെങ്കിൽ സ്വദേശിയായ ഒരു സ്പോൺസർ നിർബന്ധമാണ് എന്നതാണ് സ്പോൺസർഷിപ് സമ്പ്രദായത്തിെൻറ കാതൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.