കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ആറു മാസത്തിനടിയില്‍ ഹാള്‍മാര്‍ക്ക് ചെയ്തത് 55 ടണ്‍ സ്വര്‍ണവും വെള്ളിയും അടക്കമുള്ള ലോഹങ്ങള്‍. ഇതിലൂടെ 1.77 ദശലക്ഷം ദീനാര്‍ ഫീസ് ലഭിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.മേഖലയില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണ വ്യാപാരമുള്ള രാജ്യങ്ങളിലൊന്നാണ് കുവൈത്ത്.
ആഭരണങ്ങളുടെ ഗുണമേന്മയും വിശുദ്ധിയും ഉറപ്പാക്കുന്ന ഔദ്യോഗിക മുദ്രയാണ് ഹാള്‍മാര്‍ക്ക്. 18 ദശലക്ഷം ഗ്രാം സ്വര്‍ണവും 31 ദശലക്ഷം ഗ്രാം വെള്ളിയുമാണ് പരിശോധനക്ക് വിധേയമായത്.രത്നാഭരണങ്ങളും വജ്രാഭരണങ്ങളും പ്രാർഥന മുത്തുകളും ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ സൂക്ഷ്മ പരിശോധനയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.