കുവൈത്ത് സിറ്റി: ഗാർഹികത്തൊഴിലാളികൾ ആറുമാസത്തിലധികം കുവൈത്തിന് പുറത്തായാൽ ഇഖാമ റദ്ദാകുന്ന വ്യവസ്ഥ പുനഃസ്ഥാപിച്ചു. കോവിഡ് പശ്ചാത്തലത്തിൽ മാനുഷിക പരിഗണന വെച്ച് നൽകിയ ഇളവാണ് അധികൃതർ അവസാനിപ്പിക്കുന്നത്. 2021 ഡിസംബർ ഒന്നുമുതലാണ് ആറുമാസ കാലയളവ് കണക്കാക്കുക. യാത്രാനിയന്ത്രണങ്ങൾ നീങ്ങി കുവൈത്തിലേക്ക് വരാവുന്ന സാഹചര്യം ഒരുങ്ങിയതിനാലാണ് പ്രത്യേക ഇളവ് അവസാനിപ്പിക്കുന്നത്.
അതേസമയം, ആറുമാസത്തിലേറെ കാലം ഗാർഹികത്തൊഴിലാളികൾ കുവൈത്തിന് പുറത്താകേണ്ടുന്ന അനിവാര്യ സന്ദർഭങ്ങളിൽ സ്വദേശി സ്പോൺസർമാർ പ്രത്യേക അപേക്ഷ നൽകണമെന്നും ഒാരോകേസും പ്രത്യേകം പരിഗണിച്ചാണ് ഇതിൽ തീരുമാനമെടുക്കുകയെന്നും അധികൃതർ വ്യക്തമാക്കി. ആറുമാസ കാലയളവിന് മുമ്പായി തന്നെ ഇൗ അപേക്ഷ നൽകേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.