കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്ക് സിവിൽ െഎ.ഡി കാർഡിനുപകരം റെസിഡൻസ് കാർഡ് നൽകാനൊരുങ്ങുന്നു. സിവിൽ െഎ.ഡി കാർഡ് കുവൈത്തികൾക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനം. പ്രവാസികളുടെ എല്ലാ വിവരങ്ങളും അടങ്ങുന്ന റെസിഡൻഷ്യൽ കാർഡുകൾ വിവിധ മന്ത്രാലയങ്ങളിലും ഏജൻസികളിലും ഉപയോഗപ്പെടുത്താനാവും. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസകാര്യ വകുപ്പാണ് റെസിഡൻഷ്യൽ കാർഡ് തയാറാക്കി നൽകുക. വിവിധ രാജ്യങ്ങളിൽ ഇത്തരത്തിലുള്ള റെസിഡൻഷ്യൽ കാർഡ് നിലവിലുള്ളത് വിലയിരുത്തിയാണ് സമഗ്ര പഠനത്തിന് ശേഷം കുവൈത്തിലും ഇൗ രീതി നടപ്പാക്കാൻ തീരുമാനിച്ചത്. സിവിൽ ഇൻഫർമേഷൻ അതോറിറ്റി നൽകുന്ന സിവിൽ െഎ.ഡി കാർഡുകൾ നിർത്തുന്നതോടെ അതോറിറ്റി ആസ്ഥാനത്തെ തിരക്ക് ഗണ്യമായി കുറക്കാൻ കഴിയും.
സിവിൽ ഇൻഫർമേഷൻ അതോറിറ്റി സ്ഥാപിതമായ ശേഷം 30 ദശലക്ഷം സിവിൽ െഎ.ഡി കാർഡുകൾ കുവൈത്തിൽ വിദേശികൾക്ക് വിതരണം ചെയ്തു. സിവിൽ െഎ.ഡിയുടെ അതേ സ്വഭാവത്തിലുള്ളതായിരിക്കില്ല റെസിഡൻഷ്യൽ കാർഡ്. സ്ഥിരമായോ താൽക്കാലികമായോ കുവൈത്ത് വിടുകയോ താമസം മാറുകയോ ചെയ്യുന്ന പ്രവാസികൾ സിവിൽ െഎ.ഡി കാർഡ് ദുരുപയോഗം ചെയ്യുന്നതായി പരാതിയുണ്ട്. റെസിഡൻഷ്യൽ കാർഡുകൾ ഇത്തരം ദുരുപയോഗം തടയും. പ്രവാസികൾ കുവൈത്ത് വിടുന്ന സാഹചര്യങ്ങളിൽ റെസിഡൻഷ്യൽ കാർഡുകൾ സ്വാഭാവികമായി റദ്ദാവുകയും ഉപയോഗശൂന്യമാവുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.