കുവൈത്ത് സിറ്റി: നവംബറിൽ രാജ്യത്തുണ്ടായ മഴക്കെടുതികളിൽ വാഹനങ്ങൾക്ക് കേടുപാടു കൾ സംഭവിച്ചവർക്ക് പരമാവധി 1000 ദീനാർ വരെ നഷ്ടപരിഹാരം നൽകുമെന്ന് അധികൃതർ. പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിൽ മഴക്കെടുതി ദുരിതാശ്വാസ അതോറിറ്റി വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇൻഷുറൻസ് ഓഫിസുകൾ, ജനറൽ ട്രാഫിക് ഡിപ്പാർട്മെൻറ്, വാഹനപരിശോധന വിഭാഗം എന്നിവയുമായി സഹകരിച്ചാണിത്. അപേക്ഷകരിൽ ഇതിനകം 300 പേർക്ക് തുക വിതരണം ചെയ്തതായി അധികൃതർ പറഞ്ഞു. കൃഷിയിടങ്ങൾക്കും റിസോർട്ടുകൾക്കും നാശം പറ്റിയതിനുള്ള നഷ്ടപരിഹാര നടപടികൾ വൈകാതെ ആരംഭിക്കും. അടിസ്ഥാന ആവശ്യങ്ങൾ എന്നതിനാലാണ് വീടുകൾ, വാഹനങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവക്കുള്ള നഷ്ടപരിഹാരം ആദ്യം പരിഗണിച്ചത്. നഷ്ടം തെളിയിക്കുന്ന ചിത്രങ്ങൾ, വിഡിയോകൾ എന്നിവക്കു പുറമെ പൊലീസ് ക്ലിയറൻസ് പേപ്പറും അപേക്ഷയോടൊപ്പം ലഭ്യമാക്കണം. സ്ഥല സാമഗ്രി പരിശോധനക്കുശേഷമാകും നഷ്ടപരിഹാരത്തുക നിശ്ചയിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.