കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി ക്ഷേമനിധി ബോർഡ് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി അംഗത്വ കാമ്പയിൻ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു വർഷത്തിനിടെ ഒരു ലക്ഷം പേരെ ക്ഷേമനിധിയിൽ ചേർക്കാനാണ് ലക്ഷ്യമിടുന്നത്. കുവൈത്തിലെ വിവിധ സംഘടനകളുടെ സേവനം ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്തും. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 70,000ത്തിലേറെ പേർ പുതുതായി അംഗത്വമെടുത്തു. എല്ലാ ഗൾഫ് രാജ്യങ്ങളിലും വിപുലമായ അംഗത്വ കാമ്പയിൻ നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അംഗത്വ കാമ്പയിനെക്കുറിച്ചും ക്ഷേമ പദ്ധതികളെക്കുറിച്ചും വിശദീകരിക്കാൻ ഒക്ടോബർ 14, ശനിയാഴ്ച വൈകീട്ട് ഏഴിന് അബ്ബാസിയ ഓർമ പ്ലാസ ഓഡിറ്റോറിയത്തിൽ കുവൈത്തിലെ സംഘടനാ പ്രതിനിധികളുടെ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. പ്രവാസി ക്ഷേമനിധി ബോർഡിെൻറ വിവിധ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഇടതുപക്ഷ സർക്കാർ വന്ന ശേഷം മികച്ച പിന്തുണയാണ് പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നത്. ക്ഷേമ പെൻഷൻ ഏകീകരിച്ച് മിനിമം പെൻഷൻ 2000 രൂപയാക്കി വർധിപ്പിച്ചു. പ്രവാസികൾക്കായി ഡിവിഡൻറ് പെൻഷൻ സ്കീം, പ്രവാസി വില്ലേജ് തുടങ്ങിയ പദ്ധതികൾ പുതിയ ബോർഡ് നിലവിൽവന്നതിനു ശേഷം സർക്കാറിെൻറ പരിഗണനക്കായി സമർപ്പിച്ചിട്ടുണ്ട്. ബോർഡിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.അതിെൻറ ഭാഗമായി ഓൺലൈനായി അംഗത്വമെടുക്കുന്നതിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.