ഐ.സി.എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തുന്നു

നന്മകൾ കൊയ്തെടുക്കുന്നവരായി മാറുക -പേരോട് അബ്ദുറഹ്മാൻ സഖാഫി

കുവൈത്ത് സിറ്റി: നന്മകൾ വിതച്ച് നന്മകൾ കൊയ്തെടുക്കുന്നവരായി മാറുമ്പോഴാണ് രാജ്യത്തോടും സമൂഹത്തോടും മതത്തോടും നമ്മുടെ ധർമം യഥാർഥത്തിൽ നിർവഹിക്കപ്പെടുന്നതെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി. ന്നും അദ്ദേഹം പറഞ്ഞു. ഐ.സി.എഫ് കുവൈത്ത് നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ മിഅ്റാജ് സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്ന സമ്മേളത്തിൽ ഐ.സി.എഫ് നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് ഇന്റർനാഷനൽ ദഅവാ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി ഉദ്ഘാടനം ചെയ്തു. നാഷനൽ ദഅവാ പ്രസിഡന്റ് അഹമദ് സഖാഫി കാവന്നൂർ പ്രാരംഭ പ്രാർഥനയും നാഷനൽ സെക്രട്ടറി അബ്ദുല്ല വടകര സ്വാഗതവും പറഞ്ഞു. അഹ്മദ് കെ. മാണിയൂർ, അബ്ദുൽ അസീസ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു. നാഷനൽ ദഅവാ സെക്രട്ടറി അബൂമുഹമ്മദ് നന്ദി പറഞ്ഞു.

ഐ.സി.എഫ് ഇന്റർനാഷനൽ ഘടകം പ്രഖ്യാപിച്ച ‘സ്നേഹകേരളം’ കാമ്പയിൻ ഭാഗമായി നടത്തിയ ‘ഇലൽ ഖുലൂബ്’ ജനസമ്പർക്ക പരിപാടി വിജയമാക്കിയ പ്രവർത്തകരെ ചടങ്ങിൽ അഭിനന്ദിച്ചു. തുർക്കിയ, സിറിയ എന്നിവിടങ്ങളിൽ ഭൂകമ്പത്തിൽ മരിച്ചവർക്കും ദുരിതമനുഭവിക്കുന്നവർക്കും വേണ്ടി പ്രത്യേക പ്രാർഥന നടത്തി. തുർക്കി എംബസിയുമായി സഹകരിച്ച് ദുരിത ബാധിതർക്ക് വസ്ത്രങ്ങൾ ശേഖരിക്കുന്ന ഐ.സി.എഫ് പദ്ധതിയുടെ പ്രഖ്യാപനം ചടങ്ങിൽ നടന്നു.

Tags:    
News Summary - Perod abdurahman saqafi Speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.