കുവൈത്ത് സിറ്റി: സ്വദേശികളും വിദേശികളുമടക്കം കുവൈത്ത് നിവാസികളിൽ 40 ശതമാനംപേരും എല്ലുകൾക്ക് ബലക്ഷയം സംഭവിക്കുന്ന ഓസ്റ്റിയോപൊറാസിസ് എന്ന രോഗ ബാധിതരാണെന്ന് റിപ്പോർട്ട്.
ലോക ഓസ്റ്റിയോപൊറാസിസ് ദിനാചരണ ഭാഗമായി അവന്യൂസ് മാളിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ സംസാരിക്കവെ കുവൈത്ത് ഓസ്റ്റിയോപൊറാസിസ് ചികിത്സ വിഭാഗം മേധാവി ഡോ. നാദിയ അൽ അലിയാണ് ഇക്കാര്യം സൂചിപ്പിച്ചത്.
പതിയെ വരുന്ന അപകടകാരിയായ ഈ രോഗത്തിെൻറ ലക്ഷണങ്ങൾ 50 വയസ്സ് കഴിഞ്ഞവരിലാണ് അധികവും പ്രത്യക്ഷപ്പെടുന്നത്. സ്ത്രീകളിൽ 30 ശതമാനവും പുരുഷന്മാരിൽ 20 ശതമാനവും ഈ രോഗത്തിന് അടിപ്പെടുന്നതായാണ് കണക്ക്.
രോഗം മൂർച്ഛിച്ച് എല്ലുകൾ പൊട്ടിപ്പോകുന്ന തരത്തിലേക്ക് എത്തപ്പെടുന്നവരുടെ എണ്ണം പശ്ചിമേഷ്യയിൽ കുവൈത്തിലാണ് കൂടുതൽ.
ലോകതലത്തിൽ ഈ രോഗം പിടിപെട്ട് എല്ലുകൾ പൊട്ടുന്നവരുടെ എണ്ണം പ്രതിവർഷം 8.9 ശതമാനംവരും.
സാന്ദ്രത കുറയുന്നത് മൂലം എല്ലുകൾക്ക് ബലക്ഷയം സംഭവിക്കുകയും ഒടിയാനുള്ള സാധ്യത വർധിക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ്.
ഇത് സംഭവിക്കുന്നത് അസ്ഥിക്ഷയം വര്‍ധിക്കുമ്പോഴോ, പുതിയ അസ്ഥികളുടെ നിർമാണം കുറയുമ്പോഴോ ഇവ രണ്ടുംകൂടി ഒരുമിച്ച് സംഭവിക്കുമ്പോഴോ ആണ്. എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെടുമ്പോള്‍ അവയില്‍ സുഷിരങ്ങള്‍ വര്‍ധിക്കാനും സങ്കോചിക്കുന്നതിനും ദുർബലമാവുന്നതിനും എളുപ്പത്തില്‍ ഒടിയുന്നതിനും കാരണമാവുന്നു.
വ്യായാമം പതിവാക്കുക, പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക, കാൽസ്യം കൂടുതലുള്ള ഭക്ഷണസാധനങ്ങൾ കഴിക്കുക, വിറ്റാമിൻ ഡി ആവശ്യത്തിന് ഉറപ്പുവരുത്തുക, ഇടുപ്പ് സംരക്ഷിക്കുന്ന തരം വസ്ത്രങ്ങളുടെ ഉപയോഗം, മരുന്നുചികിത്സ എന്നിവയിലൂടെ ഓസ്റ്റിയോപൊറോസിസ് ഒരുപരിധിവരെ നിയന്ത്രിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.