‘ഒരുമ’ മൂന്ന് അംഗങ്ങളുടെ കുടുംബത്തിന് സഹായധനം കൈമാറി

കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ (കെ.ഐ.ജി) സാമൂഹിക ക്ഷേമ പദ്ധതി ‘ഒരുമ’യിൽ അംഗമായിരിക്കെ മരണപ്പെട്ട മൂന്ന് പേരുടെ കുടുംബങ്ങൾക്ക് സഹായധനം കൈമാറി. കോഴിക്കോട് പയ്യോളി പി.കെ. ഷംസുദ്ധീൻ, കൊല്ലം ചെറുകുളം ഹുസൈൻ, പത്തനംത്തിട്ട വെണ്ണികുളം ടി.വി.വർഗീസ് എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായധനം കൈമാറിയത്.

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്ന പയ്യോളി ഷംസുദ്ധീന്റെ പേരിലുള്ള സഹായധനം നാല് ലക്ഷം രൂപ ഫർവാനിയ ഒരുമ പ്രതിനിധി മുഹമ്മദ് ഇസ്മായിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറി. കുവൈത്തിൽ മരണപ്പെട്ട പത്തനംത്തിട്ട വെണ്ണികുളം വർഗീസിന്റെ പേരിലുള്ള നാല് ലക്ഷം രൂപയുടെ സഹായധനം ഒരുമ കേന്ദ്ര ട്രഷറർ അൽത്താഫ്, സെക്രട്ടറി അൻവർ ഇസ്മായിൽ, ഒരുമ ഏരിയ കോഓർഡിനേറ്റർ ആസിഫ് ഖാലിദ്, സലിം എന്നിവർ അബ്ബാസിയയിൽ അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദർശിച്ചു കൈമാറി. നാട്ടിൽ മരണപ്പെട്ട കൊല്ലം ചെറുകുളം സ്വദേശി ഹുസൈന്റെ പേരിലുള്ള രണ്ട് ലക്ഷം രൂപ അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറിയതായും ഒരുമ ട്രഷറർ അൽത്താഫ് അറിയിച്ചു.

കുവൈത്തിലുള്ള എല്ലാ മലയാളികൾക്കും പദ്ധതിയുടെ ഭാഗമാകാമെന്ന് ഒരുമ ഭാരവാഹികൾ അറിയിച്ചു. അംഗമായിരിക്കെ മരണപ്പെടുന്നവരുടെ നോമിനിക്ക് അംഗത്വ കാലപരിധിക്കനുസരിച്ച് രണ്ട് മുതൽ അഞ്ചു ലക്ഷം രൂപ വരെയാണ് ധനസഹായം നൽകുന്നത്. കൂടാതെ കാന്‍സര്‍, ഹൃദയ ശസ്ത്രക്രിയ (ബൈപാസ്), കിഡ്‌നി ഡയാലിസിസ് ചികിത്സക്ക് 50,000 രൂപയും ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം എന്നിവക്ക് 25,000 രൂപയും ചികിത്സ സഹായം നൽകും. ഡിസംബറിലാണ് ഒരുമ മെബർഷിപ്പ് കാമ്പയിൻ.

Tags:    
News Summary - 'Oruma' transfers aid to a family of three

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.