കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) കുവൈത്ത് സാമൂഹിക ക്ഷേമ പദ്ധതിയായ ‘ഒരുമ’യിൽ അംഗം ആയിരിക്കെ മരണപ്പെട്ട നാലുപേരുടെ കുടുംബങ്ങൾക്ക് സഹായധനം കൈമാറി. കൊല്ലം വിളന്തറ സ്വദേശിനി പ്രശാന്തി രത്നമ്മ, പത്തനംതിട്ട മുത്തൂർ സ്വദേശിനി എലിസബത്ത് റാണി, മലപ്പുറം ബി.പി അങ്ങാടി സ്വദേശി പ്രകാശൻ അമ്പാട്ട്, കോഴിക്കോട് പുതുപ്പണം സ്വദേശി മഹേഷ് എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായധനം കൈമാറിയത്.
അസുഖത്തെ തുടർന്ന് നാട്ടിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട കൊല്ലം വെളിന്തറ സ്വദേശിനി പ്രശാന്തി രത്നമ്മയുടെ സഹായധനം നാല് ലക്ഷം രൂപ സാൽമിയ ഏരിയ ഒരുമ കോഓഡിനേറ്റർ ആസിഫ് ഖാലിദ്, ട്രഷറർ അൽത്താഫ്, അൻവർ ഇസ്മായിൽ എന്നിവർ സൽമിയയിൽ അവരുടെ ഫ്ലാറ്റ് സന്ദർശിച്ചു കുടുംബത്തിന് കൈമാറി. മിന അബ്ദുല്ല റിഫൈനറിയിലെ തീപിടിത്തത്തിൽ മരണപ്പെട്ട മലപ്പുറം ബി.പി. അങ്ങാടി സ്വദേശി പ്രകാശൻ അമ്പാട്ടിന്റെ പേരിലുള്ള രണ്ട് ലക്ഷം രൂപ കുടുംബത്തിന് കൈമാറി.
കോഴിക്കോട് പുതുപ്പണം മഹേഷിന്റെ പേരിലുള്ള രണ്ട് ലക്ഷം രൂപ അബ്ബാസിയ ഏരിയ ഒരുമ പ്രതിനിധി കെ.എം.സലാഹുദ്ദീൻ , ജമാഅത്തെ ഇസ് ലാമി പ്രവർത്തകർ അബ്ദുല്ല, ലത്തീഫ് ഓമശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ വീട് സന്ദർശിച്ചു കുടുംബത്തിന് കൈമാറി. അസുഖത്തെ തുടർന്ന് നാട്ടിൽ ചികിത്സയിരിക്കെ മരണപ്പെട്ട പത്തനംതിട്ട മുത്തൂർ സ്വദേശിനി എലിസബത്ത് റാണിയുടെ സഹായധനം സാൽമിയ ഏരിയ ഒരുമ പ്രതിനിധി നാസർ പതിയാരത്ത്, നിസാർ എന്നിവരുടെ നേതൃത്വത്തിൽ കുടുംബത്തിന് കൈമാറി. കുവൈത്തിലുള്ള എല്ലാ മലയാളികൾക്കും പദ്ധതിയുടെ ഭാഗമാകാമെന്ന് ഒരുമ ഭാരവാഹികൾ അറിയിച്ചു.
അംഗമായിരിക്കെ മരണപ്പെടുന്നവരുടെ നോമിനിക്ക് അംഗത്വ കാലപരിധിക്കനുസരിച്ച് രണ്ട് ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ ധനസഹായം നൽകും. കാന്‍സര്‍, ഹൃദയ ശസ്ത്രക്രിയ (ബൈപാസ്), കിഡ്നി ഡയാലിസിസ് ചികിത്സക്ക് 50,000 രൂപയും ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം എന്നിവക്ക് 25,000 രൂപയും ചികിത്സ സഹായം നൽകും. വർഷവും ഡിസംബർ മാസത്തിലാണ് ഒരുമ മെംബർഷിപ് കാമ്പയിൻ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.