കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) കുവൈത്ത് നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ‘ഒരുമ’യിൽ അംഗമായിരിക്കെ മരണപ്പെട്ട നാലു പേരുടെ കുടുംബങ്ങൾക്ക് സഹായധനം കൈമാറി. കോഴിക്കോട് എലത്തൂർ പുതിയനിരത്ത് സ്വദേശി നബീൽ അബ്ദുറഹ്മാൻ, തിരുവനന്തപുരം കവളയൂർ സ്വദേശി നിസാമുദ്ദീൻ, കണ്ണൂർ ഇരിനാവ് സ്വദേശി സച്ചിൻ പൊൻകാരൻ, എറണാകുളം പള്ളുരുത്തി സ്വദേശി ജേക്കബ് ചാക്കോ എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായധനം കൈമാറിയത്.
കുവൈത്തിൽ മരണപ്പെട്ട കോഴിക്കോട് എലത്തൂർ പുതിയനിരത്ത് സ്വദേശി നബീൽ അബ്ദുറഹ്മാന്റെ പേരിലുള്ള സഹായധനം രണ്ടു ലക്ഷം രൂപ പീപ്പിൾസ് ഫൗണ്ടേഷൻ പ്രൊജക്റ്റ് ഡയറക്ടർ ടി.ഇസ്മായിൽ, അഷ്റഫ് പുതിയങ്ങാടി, ആർ.കെ. അബ്ദുൽ മജീദ്, അബു എന്നിവർ അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറി. തിരുവനന്തപുരം കവലയൂർ സ്വദേശി നിസാമുദ്ദീന്റെ പേരിലുള്ള മൂന്നു ലക്ഷം രൂപയുടെ സഹായധനം ജമാഅത്തെ ഇസ്ലാമി യൂനിറ്റ് പ്രസിഡന്റ് ഷാഫി, സാമൂഹികപ്രവർത്തകർ ഇമാമുദ്ദീൻ, അഷ്റഫ്, നാസിമുദ്ദീൻ എന്നിവർ കുടുംബത്തിന് കൈമാറി.
കുവൈത്തിൽ മരണപ്പെട്ട എറണാകുളം പള്ളുരുത്തി സ്വദേശി ജേക്കബ് ചാക്കോയുടെ സഹായധനം നാലു ലക്ഷം രൂപ ഒരുമ സെക്രട്ടറി അൻവർ ഇസ്മായിൽ, ട്രഷറർ അൽത്താഫ്, ഏരിയ ഒരുമ കോഓർഡിനേറ്റർ ആസിഫ് ഖാലിദ്, മുഹമ്മദ് ജാബിർ, ഹാരിസ് എന്നിവർ സാൽമിയയിൽ കുടുംബത്തെ സന്ദർശിച്ചു കൈമാറി. കണ്ണൂർ ഇരിനാവ് സ്വദേശി സച്ചിൻ പൊൻകാരന്റെ പേരിലുള്ള രണ്ടു ലക്ഷം രൂപ അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറിയതായും ഒരുമ സെക്രട്ടറി അൻവർ ഇസ്മായിൽ അറിയിച്ചു.
കുവൈത്തിലുള്ള എല്ലാ മലയാളികൾക്കും പദ്ധതിയുടെ ഭാഗമാകാം. അംഗമായിരിക്കെ മരണപ്പെടുന്നവരുടെ നോമിനിക്ക് അംഗത്വ കാലപരിധിക്കനുസരിച്ച് രണ്ടു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും.
കാന്‍സര്‍, ഹൃദയ ശസ്ത്രക്രിയ (ബൈപാസ്), കിഡ്നി ഡയാലിസിസ് ചികിത്സക്ക് 50,000 രൂപയും ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം എന്നിവക്ക് 25,000 രൂപയും ചികിത്സ സഹായം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.