ദോഫാറിൽ നിന്നുള്ള കാഴ്ച

ഒമാൻ കുവൈത്തികളുടെ പ്രിയ സന്ദര്‍ശന കേന്ദ്രമാകുന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും ഒമാന്‍ സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകള്‍ വർധിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 40,000 കുവൈത്തി ടൂറിസ്റ്റുകള്‍ ഒമാന്‍ സന്ദര്‍ശിച്ചതായി കുവൈത്തിലെ ഒമാനി അംബാസഡർ ഡോ. സാലിഹ് അൽ ഖറൂസി പറഞ്ഞു. കുവൈത്തികള്‍ക്ക് ഒമാന്‍ ഏറ്റവും അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ദോഫാർ മേഖലയാണ് കുവൈത്ത് സന്ദര്‍ശകര്‍ കൂടുതലും എത്തുന്നത്. ദോഫാർ ശരത്കാല സീസൺ ജൂൺ 21 മുതൽ ആരംഭിക്കുമെന്നും അൽ ഖറൂസി പറഞ്ഞു. സെപ്തംബർ 21 വരെ സീസൺ നീണ്ട് നില്‍ക്കും. കഴിഞ്ഞ സീസണില്‍ പത്ത് ലക്ഷം സന്ദര്‍ശകരാണ് സ്ഥലത്തെത്തിയത്. കാലാവസ്ഥയിലെ പ്രത്യേകതകള്‍ കാരണം വര്‍ഷം മുഴുവന്‍ സന്ദര്‍ശകരെത്തുന്ന സ്ഥലമാണ് ഒമാന്‍. ടൂറിസ്റ്റുകളെ ആകർഷിക്കാനായി നിരവധി പദ്ധതികളാണ് ഒമാൻ പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിന്‍റെ കീഴില്‍ നടക്കുന്നത്. രാജ്യത്തെ ടൂറിസം മേഖല ശക്തിപ്പെടുത്തുന്നതിന് കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിച്ചെടുക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Oman becomes favorite destination for Kuwaitis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.