നാമനിർദേശ പത്രിക സമർപ്പിക്കുന്ന

സ്ഥാനാർഥി

ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്: തിങ്കളാഴ്ച 10 പേർ പത്രിക നൽകി

കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന് തിങ്കളാഴ്ച 10 പേർകൂടി തെരഞ്ഞെടുപ്പ് കാര്യ വകുപ്പിന് നാമനിർദേശ പത്രിക കൈമാറി. ഇതോടെ ആറ് വനിത സ്ഥാനാർഥികൾ ഉൾപ്പെടെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചവരുടെ എണ്ണം 204 ആയി ഉയർന്നു.

തിങ്കളാഴ്ച രണ്ടാം മണ്ഡലത്തിൽ നിന്ന് രണ്ട്, അഞ്ച് പേർ നാലിലും മൂന്ന് പേർ അഞ്ചാം മണ്ഡലത്തിലും എന്നിങ്ങനെ പത്രിക സമർപ്പിച്ചു. ബുധനാഴ്ച വരെയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന സമയം. ഏപ്രിൽ നാലിനാണ് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ്. രാജ്യത്തെ അഞ്ചു മണ്ഡലങ്ങളിൽ നിന്നായി ഒരു മണ്ഡലത്തിൽ നിന്ന് 10 എന്ന നിലയിൽ 50 പേരെയാണ് ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കുക.

അസംബ്ലി അംഗം ഭരണഘടന ലംഘനം നടത്തിയതിനെ തുടർന്ന് കഴിഞ്ഞ ദേശീയ അസംബ്ലി പ്രത്യേക അധികാരം ഉപയോഗിച്ച് അമീർ പിരിച്ചുവിട്ടതോടെയാണ് പുതിയ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

Tags:    
News Summary - National Assembly Elections- 10 candidates gives application on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.