കുവൈത്ത് സിറ്റി: കുവൈത്തിലെ തീരപ്രദേശത്ത് പ്രവേശന ഫീസ് ഏർപ്പെടുത്തണമെന്ന ആവശ് യവുമായി ഒരുകൂട്ടം സ്വദേശി പരിസ്ഥിതി പ്രവർത്തകർ.
തീരങ്ങളുടെ പരിപാലനത്തിനും മേ ാടിപിടിപ്പിക്കലിനും ഉപകാരപ്പെടുന്ന വിധത്തിൽ സന്ദർശകരിൽനിന്ന് ഫീസ് വാങ്ങണം. ഒരു നിയന്ത്രണവുമില്ലാതെ പ്രവേശനം അനുവദിക്കുന്നതുമൂലമാണ് വൃത്തിഹീനമായിക്കിടക്കുന്നത്. തീരത്ത് മാലിന്യം ഉപേക്ഷിച്ചുപോവുന്നവരുമുണ്ട്. ഫീസ് വാങ്ങി നിയന്ത്രിത തോതിൽ മാത്രം പ്രവേശനം അനുവദിക്കുന്നതോടെ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.
ഇൗ ആവശ്യം ഉന്നയിച്ച് നടത്തിയ ഒാൺലൈൻ സർവേയിൽ വലിയൊരു വിഭാഗം സ്വദേശികൾ നിർദേശത്തെ പിന്തുണച്ചതായാണ് റിപ്പോർട്ട്. സ്വദേശികൾക്കും വിദേശികൾക്കും പ്രവേശന ഫീസ് ഏർപ്പെടുത്തണമെന്നും തണുപ്പുകാലത്ത് ടെൻറിന് ഫീസ് വാങ്ങുന്നതുപോലെ ഇത് സാധ്യമാണെന്നും കർഷക യൂനിയൻ മുൻ വൈസ് പ്രസിഡൻറ് നാദിയ അൽ ഉസ്മാൻ പറഞ്ഞു. തീരങ്ങളിലെ ശുചീകരണത്തൊഴിലാളികൾ നിലവിൽ അപര്യാപ്തമാണെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ പെരുന്നാൾ സീസണിൽ തീരത്ത് ആൾ അധികമായതും മാലിന്യം വൻതോതിൽ ഉപേക്ഷിക്കപ്പെട്ടതും ചർച്ചയായിരുന്നു. സന്നദ്ധ പ്രവർത്തകർ ദിവസങ്ങളോളം കഠിനാധ്വാനം ചെയ്താണ് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.