കുവൈത്ത് സിറ്റി: സ്വദേശി താമസമേഖലയിലെ വിദേശി ബാച്ചിലേഴ്സിനെ ഒഴിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി സാൽമിയയിൽ പരിശോധന നടത്തി. വിദേശി ബാച്ചിലർമാരെ അനധികൃതമായി താമസിപ്പിച്ച 25 കെട്ടിടങ്ങളിലെ വൈദ്യുതി അധികൃതർ വിച്ഛേദിച്ചു. സ്വദേശി പാർപ്പിട മേഖലയിലെ മുഴുവൻ വിദേശി ബാച്ചിലർമാരെയും ഒഴിപ്പിക്കുന്നതുവരെ പരിശോധന തുടരുമെന്ന് മുനിസിപ്പൽ അധികൃതർ വ്യക്തമാക്കി. ബാച്ച്ലർ താമസക്കാരെ പുറത്താക്കണമെന്ന കമ്മിറ്റിയുടെ ആവശ്യത്തോട് 70 ശതമാനം റിയൽ എസ്റ്റേറ്റ് ഉടമകളും അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്.
ബാക്കിയുള്ള കെട്ടിടങ്ങളിൽ വൈദ്യുതിയും വെള്ളവും റദ്ദാക്കും. ആഭ്യന്തരമന്ത്രാലയം, സിവില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ്, ജലവൈദ്യുതി മന്ത്രാലയം, മറ്റു സര്‍ക്കാര്‍ സംവിധാനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് മുനിസിപ്പാലിറ്റി പരിശോധന നടത്തുന്നത്. 139 എന്ന ഹോട്ട്ലൈന്‍ നമ്പര്‍ വഴിയും വെബ്സൈറ്റിലൂടെയും ലഭിക്കുന്ന പരാതികളിൽ ഉടൻ നടപടി സ്വീകരിച്ചുവരുന്നുണ്ട്. ജൂലൈ ഒന്നുമുതലാണ് ചിട്ടയായും വ്യാപകമായും പരിശോധന നടത്തിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.