??????? ???? ????????? ?????????? ????????????? ???????? ????????????????? ??????? ???????? ????????? ?? ????? ?????????? ???????? ??.?.? ????????????? ?????? ??? ??????????

ആട്ടിടയന്മാർക്ക് ആശ്വാസത്തിെൻറ ആതുരസ്പർശം

കുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്ത് ആറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മരുഭൂമിയിൽ ഒറ്റപ്പെട്ട് കഴിയുന്ന ആട്ടിടയന്മാർക്ക് ആരോഗ്യസേവനങ്ങൾ എത്തിച്ചുനൽകി. കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയത്തിെൻറ അനുമതിയോടെ അൽ റഹ്‌മ ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ച് നടത്തിയ പ്രോജക്ട് മുഖേന നൂറോളം വരുന്ന മരുഭൂമിയിലെ നിർധനരായ തൊഴിലാളികൾക്ക് പരിശോധന നടത്തി ആവശ്യക്കാർക്ക് മരുന്നുനൽകിയത്. ഡോക്ടർമാരെ കൂടി പങ്കെടുപ്പിച്ച് കുവൈത്തിൽ ആദ്യമായാണ് രോഗികളെ തേടി മരുഭൂമിയിൽ എത്തി ഇത്തരത്തിൽ ഒരു ആരോഗ്യ സേവനം ഒരു സംഘടനയുടെ കീഴിൽ നടക്കുന്നത്. പരന്നുകിടക്കുന്ന മരുഭൂമിയിൽ ഒറ്റപ്പെട്ട ആട്ടിടയൻമാർ പുറംലോകത്തുള്ളവരെ കാണുന്നത് തന്നെ അപൂർവമാണ്. ഇവരുടെ അടുത്തേക്ക് സന്നാഹങ്ങളുമായി അങ്ങോട്ടുചെന്നത് ആശ്വാസകരമായിരുന്നു. രാവിലെ 7.30 മുതൽ വൈകീട്ട് 1.30 വരെ നടന്ന ക്യാമ്പ് വെൽഫെയർ കേരള കുവൈത്ത് പ്രസിഡൻറ് റസീന മുഹ്‌യുദ്ദീൻ ഉദ്ഘാടനം ചെയ്തു.

അൽ റഹ്‌മ ചാരിറ്റബ്ൾ സൊസൈറ്റി സി.ഇ.ഒ അബ്ദുറഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്തു. സേവന വിഭാഗമായ ടീം വെൽഫെയറിെൻറ നേതൃത്വത്തിലുള്ള മുപ്പതോളം വളൻറിയർമാരുടെ സംഘം അതിരാവിലെ ഫർവാനിയയിൽനിന്ന് പുറപ്പെട്ട് നൂറുകണക്കിന് കിലോമീറ്ററുകൾ താണ്ടി അബ്ദലി മരുഭൂമിയിൽ നാലു ഗ്രൂപ്പുകളായി ചെന്ന്, മെഡിക്കൽ സേവനങ്ങൾ നടത്തി. ഡോക്ടർമാരായ അരുൺ, ഖുർഷിദ്‌ യാസിർ, ഫാരിസ് എന്നിവരും നിരവധി നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും അടങ്ങിയ സംഘമാണ് ക്യാമ്പിൽ ഉണ്ടായിരുന്നത്. മെഡിക്കൽ ക്യാമ്പ് കൺവീനർ അഫ്താബ് ആലത്തിെൻറ നേതൃത്വത്തിൽ ടീം വെൽഫെയർ ക്യാപ്റ്റൻ റഷീദ് ഖാൻ, ജനറൽ സെക്രട്ടറി ഗിരീഷ് വയനാട്, വൈസ് പ്രസിഡൻറ് ഖലീലുറഹ്മാൻ, വർക്കിങ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് അഷ്കർ, സഫ്വാൻ ആലുവ, നാസർ ഇല്ലത്ത്, എം.എം. നൗഫൽ, ഇളയത് ഇടവ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.