കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം രോഗികൾക്കുള്ള മരുന്നുകുറിക്കൽ ഇലക ്ട്രോണിക് സംവിധാനത്തിലാക്കുന്നു. മന്ത്രാലയത്തിെൻറ െഎ ക്ലൗഡ് ആപ്ലിക്കേഷനും സ്മാർട്ട് കാർഡും വഴിയാണ് ഇത് സാധ്യമാക്കുക. രോഗികളുടെ സുരക്ഷ, പൊതുഫണ്ട് ദുർവിനിയോഗം തടയൽ, മരുന്ന് ആവർത്തനം ഒഴിവാക്കൽ, ചികിത്സാപിഴവ് ഒഴിവാക്കൽ, മരുന്നുകുറിക്കൽ പ്രക്രിയ നിയന്ത്രിക്കൽ, മരുന്ന് ഉപയോഗത്തിെൻറ വിവരം അറിയൽ, വിവിധ ഫാർമസികളിലെയും ഗോഡൗണുകളിലെയും സ്റ്റോക്കും വിലയും അറിയൽ തുടങ്ങി ഒരുപാട് ലക്ഷ്യങ്ങൾ ഇതിലൂടെ നിറവേറുമെന്ന് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു.
പരീക്ഷണാടിസ്ഥാനത്തിൽ സബാഹ് അൽ അഹ്മദ് കാർഡിയാക് വിഭാഗത്തിലും അൽ റാഷിദ് അലർജി സെൻററിലും പുതിയ പരിഷ്കാരം നടപ്പാക്കിയത് വിജയകരമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മരുന്നിെൻറ വീര്യം കണക്കാക്കൽ, സ്റ്റാറ്റിസ്റ്റിക്സ് തയാറാക്കൽ, വ്യാജ മരുന്നുകളും മരുന്നുകള്ളക്കടത്തും തടയൽ എന്നിവയും ലക്ഷ്യമാക്കുന്നു. പഴക്കമുള്ള രോഗങ്ങളിൽ വീണ്ടും പരിശോധിക്കുേമ്പാൾ മുമ്പ് കുറിച്ച മരുന്നുകളുടെ വിവരങ്ങൾ ഡോക്ടർക്ക് അറിയാൻ കഴിയും. ഡോക്ടർമാർക്കും രോഗികൾക്കും ആരോഗ്യ സംബന്ധമായ നിർദേശങ്ങളും മുന്നറിയിപ്പുകളും ഇ-മെയിൽ വഴി അയക്കാനും െഎ ക്ലൗഡ് ആപ്ലിക്കേഷൻ വഴി കഴിയും. പരീക്ഷണഘട്ടം വിലയിരുത്തിയ ശേഷം ആരോഗ്യ മന്ത്രാലയത്തിെൻറ കീഴിലുള്ള മുഴുവൻ ആശുപത്രികളിലേക്കും ഇലക്ട്രോണിക് മരുന്നുകുറിക്കൽ വ്യാപിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.