കുവൈത്ത് സിറ്റി: രണ്ടുവർഷ കാലയളവിനിടെ കുവൈത്ത് പൊതുമരാമത്ത് വകുപ്പിൽനിന്ന് 536 സ്വദേശികൾ രാജിവെച്ചു. കുവൈ ത്തി ജീവനക്കാര്‍ നല്‍കിയ രാജിക്കത്തില്‍ പ്രത്യേക കാരണങ്ങള്‍ അടയാളപ്പെടുത്തിയിട്ടില്ലെന്നും സ്വന്തം ഇഷ്ട പ ്രകാരമാണ് ഇവര്‍ രാജിവെച്ചതെന്നും മന്ത്രാലയം അറിയിച്ചു.
2016 മുതല്‍ 2018 വരെ രാജിവെച്ച സ്വദേശികളുടെ കണക്കാണിത്. ഖലീല്‍ സാലിഹ് എം.പി പര്ലമെൻറില് ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായാണ് അധികൃതര്‍ വിശദീകരണം നല്‍കിയത്.
സ്വകാര്യ മേഖലയോട് വിമുഖത കാട്ടി സർക്കാർ ജോലി ആവശ്യപ്പെടുന്ന സ്വദേശികൾ ജോലി ഭാരമുള്ള ചില സർക്കാർ വകുപ്പുകളിൽ ജോലിയെടുക്കാനും താൽപര്യം കാണിക്കുന്നില്ല. കഴിഞ്ഞ മൂന്നുവർഷത്തിനിടെ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് 6479 കുവൈത്തികളാണ് രാജിവെച്ചത്. 2016ൽ 1780 പേരും 2017ൽ 2489 പേരും 2018ൽ 2210 പേരുമാണ് രാജിവെച്ചത്. അധ്യാപക ക്ഷാമം കാരണം കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം വല്ലാതെ ബുദ്ധിമുട്ടുന്നു. ശാസ്ത്രം, ഭാഷ പോലെ ചില വിഷയങ്ങളിൽ യോഗ്യരായ സ്വദേശി അധ്യാപകരെ ലഭിക്കാത്തത് അധികൃതരെ കുഴക്കുന്നുണ്ട്. പൊതുമേഖല പൂർണമായി സ്വദേശിവത്കരിക്കാൻ അധികൃതർ ശ്രമിച്ചുവരുന്നതിനിടെയാണ് ചില വകുപ്പുകളിൽനിന്നുള്ള കൊഴിഞ്ഞുപോക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.