കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യക്കാർ പട്ടിണി കാരണം ആത്മഹത്യ ചെയ്തുവെന്ന ‘ടൈംസ് ഒാഫ് ഇന്ത്യ’യിൽ വന്ന വാർത്ത അടിസ്ഥാനരഹിതം. ആന്ധ്രപ്രദേശ് നോൺ റെസിഡൻറ് തെലുഗു സൊ സൈറ്റിയുടെ കണക്കുകൾ ഉദ്ധരിച്ച് നവംബർ ഒന്നിന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് വസ്തുതാവിരുദ്ധമായ പരാമർശങ്ങൾ വന്നത്. ഇതുസംബന്ധിച്ച് ഇന്ത്യൻ ദിനപത്രത്തിൽവന്ന വാർത്ത അടിസ്ഥാനരഹിതവും യാഥാർഥ്യത്തിനു നിരക്കാത്തതുമാണെന്ന് കുവൈത്ത് ഇൻഫർമേഷൻ മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. കുവൈത്തിൽ മരിച്ച ആന്ധ്ര സ്വദേശികളിൽ കൂടുതൽ പേരും പട്ടിണി, അത്യുഷ്ണം, തൊഴിലിടങ്ങളിലെ പീഡനം തുടങ്ങിയ കാരണങ്ങളാൽ സ്വയം ജീവനൊടുക്കിയതാണെന്ന പരാമർശം കുവൈത്ത് അധികൃതരിൽ മാത്രമല്ല പ്രവാസികൾക്കിടയിലും ആശ്ചര്യം ജനിപ്പിച്ചിരിക്കുകയാണ്.
പ്രവാസികൾക്കിടയിൽ ആത്മഹത്യ പ്രവണത വർധിച്ചിട്ടുണ്ടെങ്കിലും വിശപ്പുമൂലം ഒരാൾ ജീവനൊടുക്കേണ്ട സാഹചര്യം കുവൈത്തിൽ ഇല്ല. അന്താരാഷ്ട്ര തലത്തിൽ വിദഗ്ധരുടെ നേതൃത്വത്തിൽ ഇക്കണോമിസ്റ്റ് ഇൻറലിജൻസ് നടത്തിയ പഠന റിപ്പോർട്ട് പ്രകാരം ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ അറബ് രാജ്യങ്ങൾക്കിടയിൽ കുവൈത്ത് ഒന്നാം സ്ഥാനത്താണ്. എല്ലാവർക്കും ഭക്ഷണം ലഭ്യമാക്കുന്നതും ഭക്ഷ്യസാധനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പുവരുത്തുന്നതിലും സ്വീകരിച്ച നടപടി അടിസ്ഥാനമാക്കിയാണ് ഇൗ റിപ്പോർട്ട്. ഇതിനുപുറമെ ലോകത്തിെൻറ പല ഭാഗങ്ങളിലേക്കും റെഡ്ക്രസൻറ് ഉൾപ്പെടെ സംവിധാനങ്ങളിലൂടെ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്ന രാജ്യമാണ് കുവൈത്ത്. ഇന്ത്യയും കുവൈത്തും തമ്മിൽ ഇക്കാലയളവിൽ നടന്ന ഉഭയകക്ഷി ചർച്ചകളിലൊന്നും ഉന്നയിക്കപ്പെടാത്ത വിഷയം വാർത്തയായി വന്നത് ഗൗരവത്തോടെയാണ് അധികൃതർ നോക്കിക്കാണുന്നത്. വരുമാനത്തിൽ കവിഞ്ഞ ജീവിതരീതിയും പലിശക്കെണിയിൽപെടുന്നതുമൂലവും സാമ്പത്തിക ഞെരുക്കവും ആത്മഹത്യക്ക് കാരണമാവാറുണ്ട്. അനധികൃതമായി പ്രവർത്തിക്കുന്ന പലിശക്കാർ വിദേശികൾതന്നെയാണ്. അനധികൃതമായി വിദേശത്തേക്കു കടന്ന കൃത്യമായ വ്യവസ്ഥകളില്ലാതെ ജോലിചെയ്യുന്നവർക്കാണ് തൊഴിൽ ചൂഷണങ്ങൾ അധികവും നേരിടേണ്ടിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.