കുവൈത്ത് സിറ്റി: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന സുരക്ഷ പരിശോധനയിൽ 120 പേർ അറസ് റ്റിലായി. താമസനിയമം, തൊഴിൽനിയമം എന്നിവ ലംഘിച്ചവർ, ലൈസൻസില്ലാതെ വാഹനമോടിച്ചവർ എന്നിവരാണ് പ്രധാനമായും അറസ്റ്റിലായത്. ജലീബ് അൽ ശുയൂഖിൽ രാവിലെ ഒമ്പതു മണി മുതൽ ഉച്ചക്ക് ഒന്നുവരെയാണ് പരിശോധന നടന്നത്.
മാൻപവർ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, വാണിജ്യ മന്ത്രാലയം എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി രൂപവത്കരിച്ച പ്രത്യേക സമിതിയാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
വരും ദിവസങ്ങളിലും പരിശോധന കാര്യക്ഷമമായി നടത്തുമെന്ന് അധികൃതർ സൂചന നൽകി. പിടിയിലായവരെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. പുറത്തിറങ്ങുേമ്പാൾ താമസ രേഖ കൈവശം കരുതണമെന്ന് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.