കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഡ്രോണുകളും ഹെലിക്യാമുകളും കൊണ്ടുവരുന്നതിന് നിയ ന്ത്രണമേർപ്പെടുത്തി. ആഭ്യന്തര മന്ത്രാലയത്തിെൻറയും വ്യോമയാന വകുപ്പിെൻറയും അനുമ തി ലഭിക്കാതെ ഡ്രോണുകൾ വിട്ടുകൊടുക്കരുതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ് കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ കൗൺസിലർ ജമാൽ അൽ ജലാവിയാണ് ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. ഡ്രോണുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം നൽകിയ കത്തിെൻറ അടിസ്ഥാനത്തിലാണ് ഇവ കൊണ്ടുവരുന്നതിന് മന്ത്രാലയത്തിെൻറ അനുമതി നിർബന്ധമാക്കി കസ്റ്റംസ് വകുപ്പ് ഉത്തരവിറക്കിയത്.
റഡാർ നിരീക്ഷണ സംവിധാനമുള്ള ആളില്ലാ വിമാനങ്ങളും മൊബൈൽ ഫോൺകൊണ്ട് നിയന്ത്രിക്കാൻ കഴിയുന്ന ഹെലിക്യാമുകളും നിയന്ത്രണത്തിെൻറ പരിധിയിൽ വരും. ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി റിലേഷൻ ആൻഡ് ഇൻഫർമേഷൻ ഡയറക്ടറേറ്റ്, സിവിൽ ഏവിയേഷൻ ഡിപ്പാർട്മെൻറ് എന്നിവിടങ്ങളിൽനിന്നുള്ള മുൻകൂർ അനുമതിയില്ലാത്ത സാഹചര്യത്തിൽ ഡ്രോണുകൾ വിട്ടു നൽകേണ്ടതില്ലെന്നാണ് കസ്റ്റംസ് തീരുമാനം. വിമാനത്താവളം, കര അതിർത്തികളിലെ കസ്റ്റംസ് വിഭാഗങ്ങൾക്ക് തീരുമാനം കർശനമായി നടപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.