കുവൈത്ത് സിറ്റി: അവധിയെടുത്ത് ഓഫിസുകൾ കയറിയിറങ്ങി ദിവസങ്ങളോളം മെനക്കെട്ട് ഇഖാ മ പുതുക്കുന്ന രീതികളെല്ലാം പഴഞ്ചനാവുന്നു. രാജ്യത്ത് സ്വകാര്യമേഖലയിലെ വിദേശികളു ടെ ഇഖാമ പുതുക്കൽ പൂർണമായും ഓൺലൈൻ വഴിയാക്കും. ഇനി വളരെ എളുപ്പത്തിൽ വീട്ടിലോ ഓഫിസിലോ ഇരുന്ന് ഞൊടിയിടയിൽ ഇഖാമ പുതുക്കൽ നടപടി പൂർത്തിയാക്കാം. ആഭ്യന്തരമന്ത്രാലയം സജ്ജമാക്കുന്ന വെബ്സൈറ്റ് വഴിയാകും സൗകര്യം. നിലവിൽ താമസാനുമതി കാര്യ ഓഫിസുകളിലാണ് ഇഖാമ പുതുക്കുന്നത്. ഒക്ടോബറിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ തയാറെടുപ്പ് അന്തിമഘട്ടത്തിലേക്ക് കടന്നതായി ബന്ധപ്പെട്ട വകുപ്പ് സൂചന നൽകി. ഗാർഹിക തൊഴിലാളികളുടെ ഇഖാമ ഓൺലൈൻ വഴി പുതുക്കാൻ സ്പോൺസർമാർക്ക് നൽകിയ സൗകര്യം വിജയകരമെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് മുഴുവൻ വിദേശികളുടെയും ഇഖാമ പുതുക്കുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നത്.
പുതിയ സംവിധാനം ഓഫിസുകളിലെ തിരക്ക് ഒഴിവാക്കാനും ഗുണഭോക്താവിനുള്ള പ്രയാസം ഇല്ലാതാക്കാനും സഹായിക്കും. ഒപ്പം, പേപ്പർരഹിത പ്രവർത്തനങ്ങളിലൂടെ കൃത്യതയോടെയും സമയബന്ധിതമായും പൂർത്തിയാക്കാനാവുമെന്ന മെച്ചം കൂടിയുണ്ട്. വിദേശികൾക്ക് അവരുടെയും ഭാര്യ, മക്കൾ തുടങ്ങിയവരുടെയും ഇഖാമ ഓൺലൈൻ വഴി പുതുക്കാനാകും. ഭാര്യ, മക്കൾ, ഗാർഹിക തൊഴിലാളി എന്നിവരുടെയും ഇഖാമ പുതുക്കുന്നതിന് ഓേട്ടാമേറ്റഡ് സർവിസ് നമ്പർ ലഭ്യമാക്കും. രക്ഷിതാക്കൾ, ഭാര്യ, മക്കൾ എന്നിവർക്ക് സന്ദർശക വിസ ഓൺലൈൻ വഴി ലഭിക്കുന്നതിനുള്ള നടപടിയും 2020നകം പ്രാവർത്തികമാക്കാൻ ആലോചനയുണ്ട്. വിവിധ പദ്ധതികൾ വിരൽതുമ്പിൽ ചെയ്തുതീർക്കാനാവുന്ന തരത്തിൽ രാജ്യം പൂർണമായും ഡിജിറ്റലൈേസഷന് വിധേയമാകുന്നതിെൻറ മുന്നോടിയായാണ് ലക്ഷക്കണക്കിന് വിദേശികൾക്ക് വളരെ പ്രയോജനപ്രദമാകുന്ന പദ്ധതി ഫലത്തിൽ പ്രാവർത്തികമാക്കുന്നത്. രാജ്യം വിവിധ തലങ്ങളിൽ ഓട്ടോമേഷൻ സംവിധാനത്തിലേക്ക് നീങ്ങുന്നതിൽ സുപ്രധാന പദ്ധതിയാകും വിദേശികളുടെ ഇഖാമ ഓൺലൈൻ വഴി പുതുക്കുന്ന രീതി.
പദ്ധതി നടപ്പാക്കുന്നതിെൻറ മുന്നോടിയായി വിവിധ സർക്കാർ ഏജൻസികളുടെ കമ്പ്യൂട്ടർ നെറ്റ്വർക്കുകൾ ക്രമീകരിക്കുന്നതിനും ഇവ തമ്മിൽ ബന്ധിപ്പിക്കുന്നതിനുമുള്ള നടപടികൾ പൂർത്തിയായിവരുകയാണ്. വിദേശികളുടെയും അവരുടെ സ്പോൺസർഷിപ്പിൽ കുവൈത്തിലുള്ള ബന്ധുക്കളുടെയും വിവരങ്ങൾ മാൻപവർ അതോറിറ്റിയുടെ ഡേറ്റാ ശേഖരത്തിലാണുള്ളത്. പേരും മറ്റു വിവരങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെയും ഇൻഷുറൻസ് ഫീസും മറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരോഗ്യമന്ത്രാലയത്തിെൻറയും ശേഖരത്തിലാണ് സൂക്ഷിക്കുന്നത്. ഇവയെല്ലാം പരസ്പരം ബന്ധപ്പെടുത്തിയാകും ഓൺലൈൻ വഴി ഇഖാമ പുതുക്കുന്നതിനുള്ള സംവിധാനം ക്രമീകരിക്കുക. മാത്രമല്ല, രാജ്യത്തെ വിദേശ കുടിയേറ്റക്കാരുടെയും തൊഴിലാളികളുടെയും സമ്പൂർണ വിവരങ്ങൾ ഒറ്റ ക്ലിക്കിൽ ലഭ്യമാകുന്ന തരത്തിൽ വിപുലമായ ഡേറ്റബേസ് നിർമാണ പ്രവൃത്തികളും ഏതാണ്ട് അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.