കുവൈത്ത് സിറ്റി: തൊഴിലിടങ്ങളിലെ വിവേചനവും നിർബന്ധിച്ച് ജോലിയെടുപ്പിക്കുന്ന നട പടിയും അവസാനിപ്പിക്കാനുള്ള നിയമത്തിെൻറ കരടുരേഖക്ക് അംഗീകാരം. മസ്കത്തിൽ നടന്ന ജ ി.സി.സി രാജ്യങ്ങളിലെ തൊഴിൽ മന്ത്രിമാരുടെ യോഗത്തിലാണ് അനുമതിയായതെന്ന് കുവൈത്ത് സാമ്പത്തികകാര്യ മന്ത്രി മറിയം അൽഅഖീൽ പറഞ്ഞു. തൊഴിലിടങ്ങളിലെ ഇത്തരം ദുഷ്പ്രവണതകൾ അവസാനിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ച് ഖത്തറിനെ മന്ത്രി അഭിനന്ദിച്ചു. വിവേചനത്തിനെതിരെ പോരാട്ടം ശക്തമാക്കിയ സൗദിയിലെ ഭരണകൂടത്തെയും മന്ത്രി മറിയം അൽഅഖീൽ പ്രത്യേകം അഭിനന്ദിച്ചു.
തൊഴിൽമേഖലയിലെ നൈപുണ്യവും ക്ഷമതയും പരിശോധിക്കുന്നതിനും യോഗ്യത നിർണയത്തിനുമായി ജി.സി.സി രാജ്യങ്ങൾക്കിടയിൽ പൊതുവായ കീഴ്വഴക്കങ്ങൾ സൃഷ്ടിക്കുന്നതിനാവശ്യമായ ചർച്ചകൾ സജീവമാകണമെന്നും മന്ത്രി മറിയം അൽഅഖീൽ ചൂണ്ടിക്കാട്ടി. ജി.സി.സി എക്സിക്യൂട്ടിവ് ഓഫിസ് തൊഴിൽ വകുപ്പിെൻറ ബജറ്റ് അംഗീകരിച്ചതായും മന്ത്രി അറിയിച്ചു. ജി.സി.സി രാജ്യങ്ങളിൽ ഗാർഹിക തൊഴിൽ നിയമം ഏകീകരിക്കാൻ നേരത്തേ കുവൈത്തിൽ സമാപിച്ച ജി.സി.സി തൊഴിൽ മന്ത്രിതല സമിതി നിർദേശിച്ചിരുന്നു. കുവൈത്തിന് പുറമെ സൗദി, ഖത്തർ, ബഹ്റൈൻ, യു.എ.ഇ, ഒമാൻ എന്നീ ജി.സി.സി രാജ്യങ്ങൾക്കിടയിലെ ഗാർഹിക തൊഴിൽ നിയമം ഏകീകരിക്കുന്നതിനാണ് നിർദേശമുണ്ടായത്.
തൊഴിൽമാറ്റം, മറ്റുവിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പൊതുനയമുണ്ടാക്കിയിരുന്നു. അന്താരാഷ്ട്ര തൊഴിൽനിയമങ്ങളെ മാനിച്ചുകൊണ്ട് തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന രീതിയിലായിരുന്നു നിർദിഷ്ട നിയമം. തുടർച്ചയായി എട്ടുമണിക്കൂർ ഉൾപ്പെടെ ദിവസത്തിൽ 12 മണിക്കൂർ വിശ്രമം ഉറപ്പുവരുത്തും. 18 വയസ്സിൽ താഴെയുള്ളവരെ ജോലിക്കുവെക്കാൻ അനുവദിക്കില്ല. വിവിധ ഗൾഫ് രാജ്യങ്ങളിൽ ഗാർഹികത്തൊഴിലാളി ക്ഷാമം രൂക്ഷമാണ്. തൊഴിലാളികൾക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങൾ ജി.സി.സി രാജ്യങ്ങളിലേക്ക് ഗാർഹികത്തൊഴിലാളികളെ അയക്കുന്നത് നിർത്തിയിട്ടുണ്ട്. ഇത് അന്താരാഷ്ട്ര തലത്തിൽ ഉണ്ടാക്കിയ അവമതിപ്പുകൂടി കണക്കിലെടുത്താണ് പൊതുനയം രൂപവത്കരിക്കാനും സമഗ്ര നിയമനിർമാണം നടത്താനും തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.