കുവൈത്ത് സിറ്റി: അത്യാധുനിക ഉപകരണങ്ങളും നവീനമായ സൗകര്യങ്ങളുമുണ്ടായിട്ടും ആരോ ഗ്യമേഖല അനുദിനം കേട്ടുകൊണ്ടിരിക്കുന്ന പഴിക്ക് ഒടുവിൽ കാരണം കണ്ടെത്തിയിരിക്കുന് നു. കൃത്യമായി ആശയവിമനിമയം സാധ്യമാകാത്താതാണ് പല പ്രശ്നങ്ങൾക്കും വഴിയൊരുക്കുന്ന ത്. രാജ്യത്തെ ചികിത്സ പിഴവ് സംബന്ധിച്ച് ബ്രിട്ടനിലെ ഗവേഷക സംഘം നടത്തിയ പഠനത്തിലാണ് നിസ്സാരമെങ്കിലും ജാഗ്രത പുലർത്തേണ്ടിയിരുന്ന ഇക്കാര്യം വെളിവായത്. ചികിത്സിക്കുന്നവരും രോഗികളും തമ്മിലെ ആശയവിനിമയക്കുറവാണ് ചികിത്സാപിഴവുകൾക്കു പ്രധാന കാരണം.
രണ്ട് ബ്രിട്ടിഷ് സർവകലാശാലകളിലെ ഗവേഷക സംഘം കുവൈത്തിലെ ചികിത്സാ പിഴവ് സംബന്ധിച്ച് തയാറാക്കിയ പഠന റിപ്പോർട്ടിലാണ് ഈ വിവരം. ചികിത്സിക്കുന്നവരും രോഗികളും തമ്മിലെ ആശയവിനിമയത്തിെൻറ കുറവാണ് പ്രശ്നത്തിന് കാരണമെന്നാണ് 62.7 ശതമാനം പേരും അഭിപ്രായപ്പെട്ടത്. ചികിത്സാ പിഴവിന് ഉത്തരവാദികൾ ജീവനക്കാർ തന്നെയാണെന്ന് 49.7 ശതമാനം പേർ വിശ്വസിക്കുമ്പോൾ സംവിധാനങ്ങളുടെ തകരാറാണെന്നാണ് 40.3 ശതമാനം പേർ കരുതുന്നത്. ആശുപത്രി മാനേജ്മെൻറിനാണ് ഉത്തരവാദിത്തമെന്ന അഭിപ്രായം പറഞ്ഞത് 27 ശതമാനമാണ്. രോഗികൾക്കും ഉത്തരവാദിത്തമുണ്ടെന്ന് 20 ശതമാനം പ്രതികരിച്ചപ്പോഴും ചികിത്സാ പിഴവ് സംബന്ധിച്ച് റിപ്പോർട്ട് നൽകാറില്ലെന്ന് ഉറക്കെ പറഞ്ഞത് 54.7 ശതമാനം പേരാണ്.
അറിവില്ലായ്മകൊണ്ടാണ് റിപ്പോർട്ട് ചെയ്യാത്തതെന്ന് 47.6 ശതമാനം പേരുടെ വിശ്വാസം സാഹചര്യം സങ്കീർണമായി മാറുന്നുവെന്നതാണ് റിപ്പോർട്ട് തയാറാക്കുന്നതിനും സമർപ്പിക്കുന്നതിനും വിഘാതമായിത്തീരുന്നതെന്ന് 38.1 ശതമാനം വ്യക്തമാക്കി. ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, െഡൻറിസ്റ്റുകൾ, ന്യൂട്രീഷ്യനിസ്റ്റുകൾ, അഡ്മിനിസ്ട്രേറ്റർമാർ, റേഡിയോളജിസ്റ്റുകൾ തുടങ്ങി 203 പേരുമായി പ്രത്യേകം തയാറാക്കിയ ചോദ്യങ്ങൾക്ക് മറുപടി തേടിയായിരുന്നു പഠനം നടത്തിയത്. ഹേർട്ട് ഫോർ ഷെയർ (Heart for shire) സർവകലാശാലയിലെ ഫാർമസി പ്രഫസർ ഡോ.സംസം അഹമ്മദ്, മുഹമ്മദ് സഅദാ, ബിർമിങ്ങാം സർവകലാശാലയിൽ ഡോ.അലൻ ജോൺസ്, ഡോ.അബ്ദുല്ല അൽ ഹാമിദ് എന്നിവരാണ് റിപ്പോർട്ട് തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.