കുവൈത്ത് സിറ്റി: രാജ്യത്ത് സന്നദ്ധസേവന മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകൾ പാലിക്കേണ്ട നിബന്ധനകളുമായി ബന്ധപ്പെട്ട പുതിയ നിയമം ഉടൻ ഉണ്ടായേക്കും. പ്രാദേശിക പത്രവുമായുള്ള അഭിമുഖത്തിൽ തൊഴിൽ-സാമൂഹികക്ഷേമകാര്യ മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഹനാഅ് അൽ ഹാജിരിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ നിയമനിർമാണം സംബന്ധിച്ച ചർച്ച ബന്ധപ്പെട്ട പാർലമെൻറ് സമിതികളുമായി പൂർത്തിയാക്കിയിട്ടുണ്ട്. എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും കേട്ടശേഷമാണ് കരട് നിയമം തയാറാക്കിയത്. ഇനി അംഗീകാരത്തിനായി പാർലമെൻറിന് സമർപ്പിക്കുകയാണ് ചെയ്യുക. പാർലമെൻറിെൻറ അംഗീകാരത്തിനുശേഷം മന്ത്രിസഭയാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക. സന്നദ്ധ മേഖലകളിലെ പ്രവർത്തനങ്ങൾക്കും പ്രവർത്തകർക്കും സംരക്ഷണം ഉറപ്പാക്കുന്ന വിധത്തിലായിരിക്കും പുതിയ നിയമമെന്ന് ഹാജിരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.