കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി യുവാവിനെ കൊലപ്പെടുത്തിയ തമിഴ്നാട് സ്വദേശിക്ക ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടലിെൻറ ഫലമായി തൂക്കുകയറിൽനിന ്ന് മോചനം. 30 ലക്ഷം രൂപ ദിയാധനം സംഘടിപ്പിക്കാനാണ് തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി അത്തിവ െട്ടി അര്ജുനന് അത്തിമുത്തുവിെൻറ കുടുംബം മുനവ്വറലി ശിഹാബ് തങ്ങളുടെ സഹായം തേടിയത്. സുമനസ്സുകളുടെ സഹായത്തോടെ 25 ലക്ഷം രൂപ അദ്ദേഹം സമാഹരിച്ചുനൽകുകയും ചെയ്തു. അർജുനെൻറ വധശിക്ഷ ജീവപര്യന്തമായി കുറച്ച് ഉത്തരവായിട്ടുണ്ട്. മലപ്പുറം സ്വദേശിയെ കുത്തിക്കൊന്ന കേസിലാണ് അർജുനൻ മാരിമുത്തുവിന് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചത്.
ഒരേ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഇരുവരും തമ്മിലുണ്ടായ വാക്തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2013 സെപ്റ്റംബര്‍ 21നായിരുന്നു സംഭവം. കുവൈത്ത് നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പുനല്‍കിയാല്‍ കൊലയാളിക്ക് ശിക്ഷാ ഇളവ് ലഭിക്കും. 30 ലക്ഷം രൂപയാണ് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. എന്നാൽ, അർജുനെൻറ ഭാര്യ മാലതിയും 13 വയസ്സുള്ള മകളും അടങ്ങുന്ന കുടുംബത്തിന് അഞ്ചുലക്ഷം രൂപയിലധികം കണ്ടെത്താനായില്ല. മാലതിയും പിതാവ് ദുരൈ രാജുവും പാണക്കാട്ട് കൊടപ്പനക്കല്‍ തറവാട്ടിലെത്തി മുനവ്വറലി തങ്ങളോട് സഹായം തേടി.
തുടർന്ന് അദ്ദേഹം സുമനസ്സുകളുടെ സഹായത്തോടെ 25 ലക്ഷം രൂപ സമാഹരിച്ചുനൽകുകയായിരുന്നു. 2017 നവംബറിൽ മലപ്പുറം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് അർജുനെൻറ കുടുംബത്തിന് തുക കൈമാറിയത്. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കുവൈത്ത് അധികൃതർ അർജുനൻ മാരിമുത്തുവിെൻറ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച അറിയിപ്പ് ഇന്ത്യൻ എംബസിയിൽ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.