കുവൈത്ത് സിറ്റി: അവകാശ സമര ഭാഗമായി ബംഗ്ലാദേശ് എംബസിയിൽ അതിക്രമിച്ചുകയറിയ 215 ബംഗ ്ലാദേശ് പൗരന്മാരെ നാടുകടത്താൻ തീരുമാനം.
ആഭ്യന്തരമന്ത്രാലയത്തിലെ പൊതുസുരക്ഷാകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ശൈഖ് ഫൈസൽ അൽ നവാഫ് ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉന്നത സുരക്ഷ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഒരു സ്വകാര്യ കമ്പനിയിലെ 235 ബംഗ്ലാദേശികളാണ് മാസങ്ങളായി ശമ്പളം ലഭിക്കാത്തതിന് കഴിഞ്ഞ വ്യാഴാഴ്ച ഖാലിദിയയിലെ എംബസിക്ക് മുന്നിൽ സമരം നടത്തിയത്. ഇതിനിടയിൽ 20 തൊഴിലാളികൾ എംബസിക്കുള്ളിലേക്ക് അതിക്രമിച്ചു കടക്കുകയും സാമഗ്രികൾ നശിപ്പിക്കുകയും ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും ചെയ്തായി നിരീക്ഷണ കാമറയിൽ കണ്ടെത്തിയിരുന്നു. നിയമനടപടി നേരിടേണ്ടതുള്ളതിനാൽ ഇവരെ ഉടൻ നാടുകടത്തില്ല. കസ്റ്റഡിയിൽ കഴിയുന്ന മറ്റ് സമരക്കാരെയാണ് നാടുകടത്തുക. എംബസി അധികൃതർ ആവശ്യപ്പെട്ടതിനാലാണ് ഇവരെ നാടുകടത്താതെ നിയമനടപടികൾക്ക് വിധേയമാക്കാൻ അധികൃതർ തീരുമാനിച്ചത്. രാജ്യത്തിെൻറ നിയമം അനുസരിച്ച് വിദേശികൾ പൊതുഇടങ്ങളിൽ സമരം നടത്തുന്നത് നിയമലംഘനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.