സാൽമിയ: കലാലയം സാംസ്കാരിക വേദി ഒരുക്കിയ പത്താമത് സാഹിത്യോത്സവ് സമാപിച്ചു. നാലു വി ഭാഗങ്ങളിൽ 85 ഇനങ്ങളിലായി നടന്ന മത്സരത്തിൽ കുവൈത്ത് സിറ്റി ജേതാക്കളായി. ഫഹാഹീൽ, ഫർവാനിയ എന്നീ സെൻട്രലുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. സമാപന സംഗമത്തിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.പി. രാമനുണ്ണി മുഖ്യാതിഥിയായി. മനുഷ്യരെ ഒരുമിപ്പിച്ച് സമൂഹത്തിൽ മാനവികത വിളയിക്കുന്നതിൽ സാഹിത്യത്തിനു മുഖ്യ പങ്കുവഹിക്കാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുവൈത്തിലെ അഞ്ച് സെൻട്രലുകളെ പ്രതിനിധാനം ചെയ്തെത്തിയ 500ഓളം പ്രതിഭകളാണ് രാവിലെ ഒമ്പതു മുതൽ രാത്രി എട്ടു വരെ നാല് വേദികളിലായി നടന്ന മത്സരത്തിൽ മാറ്റുരച്ചത്.
രാത്രി എട്ടിന് നടന്ന സമാപന സമ്മേളനം ടി.വി.എസ്. ഗ്രൂപ് ചെയർമാൻ ഡോ. ഹൈദർ അലി ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് കുവൈത്ത് നാഷനൽ പ്രസിഡൻറ് അബ്ദുൽ ഹക്കീം ദാരിമി അധ്യക്ഷത വഹിച്ചു. നോർക്ക ഡയറക്ടർ അജിത് കുമാർ, ഐ.സി.എസ്.കെ. അമ്മാൻ പ്രിൻസിപ്പൽ രാജേഷ് നായർ, മലബാർ ഗോൾഡ് മാർക്കറ്റിങ് എക്സിക്യൂട്ടിവ് വിപിൻ, അഹ്മദ് കെ. മാണിയൂർ, ശുകൂർ മൗലവി, അഡ്വ. തൻവീർ ഉമർ, അബ്ദുല്ല വടകര, അബ്ദുല്ല സഅദി ചെറുവാടി, എൻജി. അബൂബക്കർ സിദ്ദീഖ് കൂട്ടായി, സലീം മാസ്റ്റർ, സ്വാദിഖ് കൊയിലാണ്ടി, ജാഫർ ചപ്പാരപ്പടവ് തുടങ്ങിയവർ പങ്കെടുത്തു. എൻജി. അബൂ മുഹമ്മദ് സ്വാഗതവും റാശിദ് ചെറുശ്ശോല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.